ന്യൂദല്‍ഹി: തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുകയും സൈനികന്റെ മൃതദേഹം വികൃതമാക്കുകയും ചെയ്ത പാക്കിസ്ഥാന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കുമെന്ന സൂചന നല്കി കേന്ദ്രം. ഒന്നും സംഭവിക്കില്ലെന്ന് ആരും കരുതേണ്ട. മിന്നലാക്രമണത്തിന് (സര്‍ജിക്കല്‍ സ്ട്രൈക്ക്) പത്തു പതിനഞ്ചു ദിവസത്തെ തയ്യാറെടുപ്പ് വേണം. നമ്മുടെ സര്‍ക്കാര്‍ ഒന്നും ചെയ്യില്ലെന്ന് കരുതേണ്ട-ഒരു ചാനലിന്റെ പരിപാടിയില്‍ പങ്കെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് പറഞ്ഞു.
നമ്മുടെ ജനങ്ങള്‍ക്ക് നാണം കെട്ട് തലതാഴ്ത്തേണ്ടിവരില്ല. ഇപ്പോള്‍ ഇത്രയുമേ പറയാനാവൂ. നമ്മുടെ സൈനികരുടെ മൃതദേഹം അവര്‍ വികൃതമാക്കിയതില്‍ നമുക്കെല്ലാം വലിയ വേദനയുണ്ട്. വേദന അധികനാള്‍ സഹിക്കാന്‍ നമുക്കാവില്ല. ഒരുപാട് സംസാരിക്കുന്നവര്‍ ഒന്നും ചെയ്യില്ല. നമ്മള് ഒന്നും നേരത്തെ പറയാറില്ല. നാമത് ചെയ്യാറേയുള്ളു. അതിര്‍ത്തി കടന്ന് തിരിച്ചടിക്കുമോയെന്ന ചോദ്യത്തിന് മറുപടിയായി രാജ്നാഥ് പറഞ്ഞു.
പാക്ക് ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച ഉമ്മര്‍ ഫയാസ് എന്ന സൈനികോദ്യോഗസ്ഥന് കശ്മീരികള്‍ക്ക് മാതൃകയാകേണ്ടതാണ്. അദ്ദേഹത്തിന്റെ വേര്‍പാട് എല്ലാ ഇന്ത്യാക്കാര്‍ക്കും വലിയ വേദനയാണ് ഉണ്ടാക്കിയത്.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് അതിര്‍ത്തി കടന്നു വന്ന പാക്ക് സൈനികരും ഭീകരരും ചേര്‍ന്ന് ബിഎസ്എഫ് സൈനികനെ വധിച്ച് മൃതദേഹം വികൃതമാക്കിയത്. ഇത് വലിയ വിവാദമായിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പാണ് ആദ്യമായി അവധിക്കെത്തിയ കശ്മീര്‍ കുല്‍ഗാം സ്വദേശിയായ സൈനിക ഉദ്യോഗസ്ഥന് ഉമ്മര്‍ ഫയാസിനെ ഹിസ്ബുള്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊന്നത്. ഇന്ത്യാക്കാരനായ കുല്ഭൂഷന് ജാദവിനെ ചാരനെന്ന് പറഞ്ഞ് പിടികൂടി വധശിക്ഷക്ക് വിധിച്ചിരുന്നു. ഇന്ത്യയുടെ ഹര്‍ജിയില്‍ അന്താരാഷ്ട്ര നീതിന്യായക്കോടതി വധശിക്ഷ സ്റ്റേ ചെയ്തു. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: