തിരുവനന്തപുരം:മത തീവ്രവാദികളും ചില രാഷ്ട്രീയസംഘടനകളും ഹിന്ദു സമൂഹത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍. കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ രജത ജയന്തി ആചരണത്തോടനുബന്ധിച്ചുള്ള ‘ധര്‍മ്മ സംവാദ’ത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭഗവത് ഗീതയും വേദങ്ങളെയുംവരെ ബോധപൂര്‍വ്വം അപകീകീര്ത്തിപ്പെടുത്തുന്നു. ശങ്കരാചാര്യരുടെ ജീവിതത്തെപ്പോലും വ്യാജപ്രചരണം നടത്തി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു. സന്യാസിമാരെയും ആശ്രമങ്ങളെയും വരെ അപഹസിക്കുന്നു. ഇതര മതങ്ങളുടെ ആരാധനാലയത്തില്‍ ഇടപെടാന്‍ പോലും മടിക്കുന്ന സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു.
ഹിന്ദുമതത്തിന്റെ ആശയങ്ങളും ശാസ്ത്രവശവും സമൂഹത്തെ ബോധ്യപ്പെടുത്തിമാത്രമേ അതിനെ പ്രതിരോധിക്കാന്‍ കഴിയൂ. അതിനായി ‘ധര്‍മ്മ സംവാദം’ത്തില്‍ പങ്കെടുക്കുന്ന സ്വാമി ചിതാനന്ദപുരിയുടെ പ്രഭാഷണ പരമ്പര പ്രയോജനപ്പെടുത്തണമന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ്വിഭാഗ് സംഘചാലക് പ്രൊഫ.എം.എസ്.രമേശന് അദ്ധ്യക്ഷനായിരുന്നു.
കൊളത്തൂര്‍ അദ്വൈതാശ്രമം സ്വാമിനി ശിവാനന്ദപുരി ആമുഖ പ്രഭാഷണം നടത്തി. അദ്വൈതാശ്രമം അദ്ധ്യക്ഷന്‍ രജീന്ദ്രന്‍ , അജയകുമാര്‍ വി.എം. തുടങ്ങിയവര്‍ സംസാരിച്ചു. രജത ജയന്തി ആചരണത്തിന്റെ ആദ്യ ധര്‍മ്മ സംവാദം ചിങ്ങം ഒന്നിന് തിരുവനന്തപുരത്ത് നടക്കും. തുടര്‍ന്ന് 13 ജില്ലകളിലും സംവാദവും പ്രഭാഷണവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: