കൊച്ചി: കൊച്ചി നഗരത്തിലെ പ്രധാന ഷോപ്പിങ് സെന്ററുകളിലൊന്നായ ഒബ്റോണ്‍ മാളില്‍ അഗ്നിബാധയുണ്ടായി. കഴിഞ്ഞ ദിവസം രാവിലെ 11.15 ഓടെയായിരുന്നു സംഭവം. ഫുഡ്കോര്ട്ടില് നിന്നുണ്ടായ അഗ്നിബാധ നാലാം നിലയിലേക്ക് പടരുകയായിരുന്നു.
നാലാം നില പൂര്‍ണമായും കത്തിനശിച്ചു. എന്നാല്‍ കൂടുതല്‍ സ്ഥലത്തേക്ക് തീ പടരുന്നത് ഫയര്‍ഫോഴ്സിന്റെ രക്ഷാപ്രവര്ത്തനങ്ങളാല് തടയാന്‍ കഴിഞ്ഞു. അതേസമയം നാലാം നിലയില്‍ വെള്ളമെത്തിക്കാന്‍ ഫയര്‍ഫോഴ്സിന് നന്നായി പ്രയത്നിക്കേണ്ടി വന്നു. മാളിലെ സുരക്ഷാ സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചതിനാലാണ് തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരുന്നതെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തീപ്പിടുത്തമുണ്ടായപ്പോള്‍ തന്നെ സുരക്ഷാജീവനക്കാര്‍ വയര്‍ലെസ്സ് വഴി സന്ദേശം കൈമാറുകയും അപായ സൈറണ്‍ മുഴക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ മാളിലുണ്ടായിരുന്ന മുഴുവന്‍ പേരേയും പുറത്തിറക്കി. കറുത്ത കട്ടിയുള്ള പുകയാണ് മാളില്‍ നിന്നും ആദ്യം ഉയര്‍ന്നത് ഇത് ശ്വസിച്ച പലര്‍ക്കും ശ്വാസതടസ്സമുണ്ടായി.
രാവിലെയായതിനാല്‍ ഷോപ്പിങ്ങിനായി അധികം ആളുകളുണ്ടായിരുന്നില്ല. എന്നാല്‍ മാളിലെ മള്‍ട്ടിപ്ലക്സില്‍ നൂറുകണക്കിനാളുകള്‍ സിനിമ കാണനെത്തിയിരുന്നു.
അഗ്നിബാധയുണ്ടായി അധികം വൈകാതെ ഇവരെയെല്ലാം സുരക്ഷാജീവനക്കാര്‍ പുറത്തേക്ക് നീക്കി. ഫയര്‍ഫോഴ്സിനും, പോലീസിനുമൊപ്പം മാളിലെ സുരക്ഷാ ജീവനക്കാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: