കൊച്ചി: അഞ്ച് ട്രെയിന്‍ ഉപയോഗപ്പെടുത്തി മെട്രോ പരീക്ഷണ ഓട്ടം തുടങ്ങി. കഴിഞ്ഞദിവസം വരെ നാലു ട്രെയിനായിരുന്നു പരീക്ഷണത്തിനുണ്ടായിരുന്നത്.
ഒരു ട്രെയിന്‍കൂടി അധികമായി എത്തിയതോടെ സര്‍വീസുകളുടെ എണ്ണം 188 ആയി ഉയര്‍ന്നു. ആറാമത്തെ ട്രെയിന്‍ കൂടി പരീക്ഷണത്തിനെത്തുന്നതോടെ സര്‍വീസ് 226 ആയി ഉയരുമെന്നാണ് കരുതുന്നത്.
ആദ്യഘട്ടത്തില്‍ മെട്രോ യാത്രയ്ക്ക് ആറ് ട്രെയിന്‍ ഓടിക്കാനാണ് പരിപാടി. ഓരോ 10 മിനിറ്റ് ഇടവിട്ടാണ് സര്‍വീസ്. അതിനാല്‍, ഇന്നലെ മുതല്‍ 10 മിനിറ്റ് ഇടവിട്ട് സര്‍വീസ് പരീക്ഷിച്ചു. കഴിഞ്ഞദിവസം വരെ 11.5 മിനിറ്റ് ഇടവിട്ടാണ് പരീക്ഷണ ഓട്ടം നടത്തിയിരുന്നത്. പരീക്ഷണ ഓട്ടം തുടരുമ്പോഴും ഉദ്ഘാടനത്തിന്റെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ആദ്യം സര്‍വീസ് തുടങ്ങുക. പാലാരിവട്ടം സ്റ്റേഷനിലിറങ്ങുന്നവര്ക്ക് തുടര്‍ യാത്ര ഒരുക്കുന്നതിനുള്ള നടപടികള്‍ കെഎംആര്‍എല്‍ തുടങ്ങിയിട്ടുണ്ട്. ഇതിനായി ആദ്യഘട്ടത്തില്‍ ഓട്ടോ കമ്പനി രൂപവത്കരിച്ച് ഓട്ടോറിക്ഷകളുടെ ഫീഡര്‍ സര്‍വീസ് ആരംഭിക്കാന്‍ തീരുമാനമെടുത്തിരുന്നു. തുടര്‍ന്ന് കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ എന്നിവ ഉള്‍പ്പെടുത്തി ബസ് കമ്പനിയ്ക്കും കെഎംആര്‍എല്‍ രൂപം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: