കൊച്ചി: ജില്ലയില്‍ താലൂക്ക് തലത്തില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയായ ‘പരിഹാരം 2017’ നായി കുന്നത്തുനാട് താലൂക്കില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ കുന്നത്തുനാട് താലൂക്കിലെ പെരുമ്പാവൂര്‍ എന്‍എസ്എസ് കരയോഗം ഓഡിറ്റോറിയത്തിലാണ് പരിഹാരം നടക്കുക. തുടര്‍ന്ന് 25ന് മൂവാറ്റുപുഴ ടൗണ്‍ഹാളിലും പരിഹാരം സംഘടിപ്പിക്കും.
പരിഹാരത്തിന്റെ ആദ്യഘട്ടം പറവൂര്‍ താലൂക്കില്‍ ഏപ്രില്‍ 27ന് സംഘടിപ്പിച്ചിരുന്നു. 420 പരാതികളാണ് പരിഗണിച്ചത്. ജില്ലയിലെ ഏഴു താലൂക്കുകളിലായി നടക്കുന്ന പരിഹാരത്തിലേക്കുള്ള അപേക്ഷകള്‍ അക്ഷയയിലൂടെ ഓണ്‍ലൈനായാണ് സ്വീകരിക്കുന്നത്.
പിന്നീട് അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. ഇതിന്മേല് വകുപ്പുകള്‍ നടപടി സ്വീകരിക്കും. വകുപ്പുകള്‍ സ്വീകരിക്കുന്ന ടപടികള്‍ തൃപ്തികരമല്ലെങ്കില്‍ ജില്ലാ കളക്ടര്‍ക്കു സമര്‍പ്പിക്കാം. അത് പരിഹാരത്തില്‍ പരിശോധിച്ച് നടപടി സ്വീകരിക്കും. പരാതികളും അപേക്ഷകളും സമര്‍പ്പിക്കാനായി ജനങ്ങള്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്ന സ്ഥിതി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം താഴേത്തട്ടില്‍ നടത്തുന്നത്. പെരുമ്പാവൂര്‍ എന്‍എസ്എസ് കരയോഗം ഓഡിറ്റോറിയത്തില്‍ 18ന് വിലെ 9ന് പരാതിപരിഹാരം ആരംഭിക്കും. ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള, മൂവാറ്റുപുഴ ആര്‍ഡിഒ എം.ജി. രാമചന്ദ്രന്, എഡിഎമ്മിന്റെ ചുമതല വഹിക്കുന്ന എം.പി. ജോസ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍ തുടങ്ങിയവരും വിവിധ വകുപ്പു മേധാവികളും പങ്കെടുക്കും.
എപിഎല്‍, ബിപിഎല്‍ സംബന്ധിച്ച അപേക്ഷകള്‍ ഒഴികെയുള്ള പുതിയ അപേക്ഷകളും അന്നു സ്വീകരിക്കും. അപേക്ഷകള്‍ അതത് കൗണ്ടറുകളില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ജില്ലാ കളക്ടറെ കാണേണ്ടവര്‍ക്ക് അതിന് അവസരം നല്‍കും. ഓണ്‍ലൈനായി കുന്നത്തുനാട് താലൂക്കില്‍ മാത്രം 221 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ വിവിധ താലൂക്കുകളിലായി ആകെ 1800 അപേക്ഷകള്‍ ലഭിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായത്തിനായുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിക്കും.
ചികിത്സാധനസഹായത്തിനായി വരുന്നവര്‍ ആറുമാസത്തിനുള്ളില്‍ ലഭിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പരിഹാരത്തിന്റെ വേദിയില്‍ ആധാര്‍ രജിസ്്രേടഷന് കൗണ്ടറുകളില്‍ സൗകര്യം ഉണ്ടായിരിക്കും. അപേക്ഷകളുമായി വരുന്നവര്‍ക്ക് ലഘുഭക്ഷണവും പാനീയവും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: