പാനൂര്‍: ഭര്‍ത്താവ് മരണത്തിനു മുന്നില്‍ തലകുനിച്ച പോലെ ഞങ്ങളും തോറ്റു കൊടുക്കേണ്ടി വരുമെന്ന് നിറകണ്ണുകളോടെ പറയുകയാണ് പാനൂരിനടുത്ത് കിഴക്കെ പന്ന്യന്നൂരിലെ നടുക്കണ്ടിയില്‍ സദ്ഗമയില്‍ ഷൈലയും രണ്ട് മക്കളും. കടം പെരുകി ജീവിതം ചോദ്യ ചിഹ്നമായി മാറിയ ഈ കുടുംബത്തെ സഹായിക്കാന്‍ സുമനസുകളുടെ കാരുണ്യം തേടുകയാണ് ഇവര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഓട്ടോെ്രെഡവറായ ബാബുവിന്റെ ആകസ്മിക മരണത്തോടെയാണ് ഇവരുടെ സ്വപ്നങ്ങള്‍ തകര്‍ന്നത്. നാട്ടിലെ കടക്കാരൊക്കെ ഇവരുടെ ദയനീയാവസ്ഥ മനസിലാക്കി കടങ്ങള്‍ ഒഴിവാക്കിക്കൊടുത്തു. എന്നാല്‍ ബേങ്കുകളില്‍ നിന്നും വീടു നിര്‍മ്മാണത്തിനായി എടുത്ത ലക്ഷങ്ങള്‍ അടക്കാത്തതിനാല്‍ ജപ്തി നോട്ടീസ് കൈപറ്റി പകച്ചു നില്‍ക്കുകയാണ് ഇവര്‍. ദൈനംദിനച്ചെലവ് നടത്താന്‍ സാധിക്കാത്ത ഈ കുടുംബത്തിന് തലശേരി കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ പണമടച്ചാല്‍ മാത്രമെ കിടപ്പാടം നഷ്ടമാകാതിരിക്കൂ. അതിനൊപ്പം കുട്ടികളുടെ പഠനവും നടത്തണം. മൊകേരി രാജീവ്ഗാന്ധി ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ ഒന്‍പതാം തരം വിദ്യാര്‍ത്ഥി അഭിനന്ദും പാനൂര്‍ യുപി സ്ക്കൂളില്‍ ഏഴാംതരത്തില്‍ പഠിക്കുന്ന ഭരതിനും പഠനം തുടരുകയും വേണം. ഇതിനായി പഞ്ചായത്ത് പ്രസിഡണ്ടും വാര്‍ഡ് അംഗവുമായ എ.ശൈലജ രക്ഷാധികാരിയായും നടുക്കണ്ടി കരുണന് പ്രസിഡണ്ടായും ചന്ദ്രപ്രഭ സെക്രട്ടറിയായും ഉളള നാട്ടുകാരുടെ ഒരു കമ്മറ്റി രൂപീകരിച്ചിരിക്കുകയാണ്.സുമനസുകള്‍ കനിയുമെന്ന പ്രതീക്ഷയോടെ സഹായകമ്മറ്റി പാനൂര്‍ കാനറബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 4611101000516.
പ്രതികരിക്കാൻ ഇവിടെ എഴുതുക: