പയ്യന്നൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡല് കാര്യവാഹ് കക്കംപാറയിലെ ചൂരക്കാട്ട് ബിജുവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കായി പോലീസ് പയ്യന്നൂര്‍-രാമന്തളി മേഖലില്വ്യാപക റെയ്ഡ് നടത്തി. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍, സിഐ പികെ.സുധാകരന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്.
കൊലപാതകത്തില്‍ പ്രതികളായ ഏഴുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ പ്രധാന പ്രതികളായ കക്കംപാറ മൗവ്വനാല്‍ വീട്ടില്‍ നടുവിലെ വീട്ടില്‍ റിനീഷ്, രാമന്തളി പരിത്തിക്കാട്ടെ കെ.വി.ജ്യോതിഷ് എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. ഇവരെ അടുത്ത ദിവസം തന്നെ തിരിച്ചറിയില്‍ പരേഡിന് വിധേയരാക്കും. ഇന്നലെ ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്നെ ഇതിനുള്ള അപേക്ഷയും നല്‍കിയിട്ടുണ്ട്. കുന്നുരു കാരന്താട്ടില്‍ നിന്നും പോലീസ് അഞ്ച് ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് മറ്റു ചിലര്‍ കൂടി പോലീസ് കസ്റ്റഡിയില്‍ ഉള്ളതായും സൂചനയുണ്ട്. ഇന്നലെ അറസ്റ്റിലായവര്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരും ക്രിമിനലുകളുമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഈ മേഖലയിലെ റന്റ് എ കാര്‍ ഇടപാടുകള്‍ പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലുമായി നിരവധി അനധികൃത റന്റ് എ കാര്‍ ഇടപാടുകള്‍ നടക്കുന്നതായി പോലീസീന് സൂചന കിട്ടിയിട്ടുണ്ട്. ഇവരില്‍നിന്നും കാര്‍ വാടകക്കെടുത്ത് കൊലപാതകം, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ബിജു വധത്തിന് പ്രതികളുപയോഗിച്ചത് രാന്തളിയിലെ ബിനോയ് എന്നയാളില്‍ നിന്നും വാടകക്കെടുത്ത ഇന്നോവ കാറാണ്. ബിജുവധക്കേസില് കാറുടമയെ പ്രതിചേര്‍ക്കുന്ന കാര്യവും പോലീസ് ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: