ഇരിട്ടി: പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥിനികള്‍ക്കായ് അനുവദിച്ചിട്ടുള്ള സര്‍ക്കാര്‍ ഹോസ്റ്റല്‍ മതില് പൊളിച്ചുകൊണ്ട് സ്വകാര്യ വിദേശമദ്യ വില്‍പനശാലക്ക് റോഡ് പണിതത് പ്രതിഷേധാര്‍ഹമാണെന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ പ്രേംസായി പ്രസ്താവിച്ചു.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മെയിന്‍ റോഡില്‍നിന്നും അഞ്ഞൂറ് മീറ്റര്‍ ദൂരപരിധിയില്‍ റോഡ് നിര്‍മ്മിക്കുന്നതിനായി സ്വകാര്യ വ്യക്തികളില്‍ നിന്നും ഭൂമിവാങ്ങിയാണ് റോഡ് പണിതത്. എന്നാല്‍ റോഡ് പോകുന്നത് ആദിവാസി വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റല്‍ മതില് പൊളിച്ചുകൊണ്ടാണ്.
മദ്യപാനികളുടെ നിരന്തരമായ ശല്യത്തെ തുടര്‍ന്ന് ഇരിട്ടി പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ പണിത മതിലും ഗെയ്റ്റും പൊളിച്ചുകൊണ്ടാണ് ഇപ്പോള്‍ റോഡ് പണിതിരിക്കുന്നത്. വിദ്യാര്‍ത്ഥിനികളുടെ സുരക്ഷിതത്വത്തിനു ഭീഷണിയാകുന്നതരത്തില്‍ റോഡ് നിര്‍മ്മിക്കാന്‍ അനുവാദംകൊടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: