വാഷിങ്ടണ്‍: വാനാക്രൈ റാന്‍സംവെയര്‍ പ്രോഗ്രാമിന്റെ മൂന്നാം പതിപ്പു പുറത്തിറങ്ങിയതായി സൂചന. പലയിടത്തും നിന്ന് വിവിധ പതിപ്പുകള്‍ ഉത്ഭവിച്ചതാകാമെന്നു വിദഗ്ധര്‍ പറയുന്നു. പുതിയ പതിപ്പുകള്‍ക്ക് പ്രോഗ്രാമുകള്‍ നിര്‍വീര്യമാക്കാനുള്ള കില്ലര്‍ സ്വിച്ച് സംവിധാനം ഇല്ലെന്നു വിലയിരുത്തപ്പെടുന്നു. കേരളത്തില്‍ പാലക്കാട് ഡിആര്‍എം ഓഫിസിലെ കംപ്യൂട്ടറുകളില്‍ ഇന്നലെ കണ്ടെത്തിയത് വാനാക്രൈ രണ്ടാം പതിപ്പായിരുന്നു.
വാനാക്രൈയില്‍ ഉപയോഗിച്ചിരിക്കുന്ന പ്രോഗ്രാമിങ് കോഡുകളുടെ സ്രഷ്ടാക്കളെന്നു കരുതുന്ന ഉത്തര കൊറിയയിലെ ലസാറസ് ഹാക്കിങ് സംഘം മാല്‍വെയറുകളുടെ ഫാക്ടറിയെന്നാണ് അറിയപ്പെടുന്നത്. ഉത്തര കൊറിയയിലെ ഈ പ്രധാന ഹാക്കര്‍ സംഘത്തിനു സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നു പറയപ്പെടുന്നു.
ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ഈ സംഘത്തിന് ഒട്ടേറെ ഉപവിഭാഗങ്ങളുണ്ട്. പോളണ്ടിലെയും ബംഗ്ലദേശിലെയും ബാങ്കുകളില്‍ മാല്‍വെയറുകള്‍ കടത്തിവിട്ടതോടെ ലസാറസ വാര്‍ത്തകളില്‍ ഇടംപിടിച്ചു. ചില രാജ്യങ്ങളില്‍ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ ചെറുരാജ്യങ്ങളിലെ ചെറുബാങ്കുകളായി ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: