ലക്നൗ: കര്‍ണാടകത്തില്‍ നിന്നുള്ള ഐഎഎസ് ഓഫീസര്‍ അനുരാഗ് തിവാരി(35)യെ ഉത്തര്‍ പ്രദേശിലെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇദ്ദേഹം താമസിച്ചിരുന്ന ഹസ്രത്ഗഞ്ച് മേഖലയിലെ മീരാ ഭായി ഗസ്റ്റ് ഹൗസിന് പുറത്തെ റോഡിലാണ് ഐഎഎസ് ഓഫിസറുടെ മൃതദേഹം കണ്ടെത്തിയത്.
രണ്ടു ദിവസമായി അനുരാഗ് ഗസ്റ്റ് ഹൗസില്‍ താമസിക്കുകയായിരുന്നു. വ്യക്തിപരമായ ആവശ്യത്തിനാണ് ഇദ്ദേഹം യുപിയിലെത്തിയത്. 2007 ബാച്ചിലെ കര്‍ണാടക കേഡറിലുള്ള ഉേദ്യാഗസ്ഥനായ അനുരാഗ്, യുപിയിലെ ബഹറിച്ച് സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ സുഹൃത്തും ഇതേ ബാഞ്ചില്‍ സെലക്ഷനും ലഭിച്ച പി.എന്‍. സിങ്ങാണ് ഗസ്റ്റ്ഹൗസില്‍ അനുരാഗിനായി മുറി ബുക്ക് ചെയ്തിരുന്നത്. രാത്രി ഇവര്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. രാവിലെ ആറ് മണിയോടെ ബാറ്റ്മിന്റണ്‍ കളിക്കായി സിങ്ങും പ്രഭാതസവാരിക്കായി അനുരാഗ് തിവാരിയും പുറത്ത് പോയിരുന്നു. മുറിയില്‍ നിന്ന് 300 മീറ്റര്‍ മാത്രം അകലെയാണ് ഇയാള്‍ വീണ് കിടന്നിരുന്നത്.
വഴിയാത്രക്കാരാണ് ഒരാള്‍ റോഡില്‍ വീണുകിടക്കുന്ന കാര്യം പോലീസിനെ അറിയിച്ചത്.ഉടനെ പോലീസ് എത്തി തിവാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്. റേഞ്ച് ഡിഐജി ജെ.എന്‍. സിങ്ങും എസ്എസ്പി ദീപക് കുമാറും സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു.
മൃതദേഹത്തിലുണ്ടായിരുന്ന തിരിച്ചറിയില്‍ കാര്‍ഡില്‍ നിന്നാണ് മരിച്ചത് ഐഎഎസ് ഓഫിസര്‍ അനുരാഗ് തിവാരിയാണെന്ന് തിരിച്ചറിഞ്ഞത്. പ്രാഥമിക നിരീക്ഷണത്തില്‍ അനുരാഗിന്റെ കവിളില്‍ പരുക്കേറ്റതിന്റെ പാടുണ്ട്.പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണകാരണമെന്താണെന്ന് പറയാന്‍ സാധിക്കൂവെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: