കവരത്തി: ലക്ഷദ്വീപിലെ പ്രശസ്ത നാടോടി ഗായിക കടപ്പുറത്തുവയിലെ പൂവിനെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സന്ദര്‍ശിച്ചു. ദല്‍ഹിയില്‍ ഇന്ദിരാഗാന്ധിക്ക് മൂന്നില്‍ ലക്ഷദ്വീപ് നാടോടി ഗാനം അവതരിപ്പിച്ച് ചരിത്രത്തിലിടം നേടിയ പൂവ് ഇപ്പോള്‍ പക്ഷാഘാതം പിടിപെട്ട് വീട്ടില്‍ കിടപ്പിലാണ്.
ഒരു കാലത്ത് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു പൂവ്. പിന്നീട് എന്‍സിപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. അങ്കണ വാടിയില്‍ അധ്യാപികയായി. ഒരു മകള്‍ മാത്രമാണ് പൂവിന് ഇപ്പോള്‍ സഹായത്തിനായുള്ളത്. പൂവിനെ കാണാന്‍ അമിത് ഷാ എത്തിയത് പ്രദേശവാസികള്‍ ആദരവോടെയാണ് കണ്ടത്. പൂവിനെ സന്ദര്‍ശിച്ച ശേഷം അമിത് ഷാ വൈകുന്നേരം അന്ത്രോത്ത് ദ്വീപിലെ പൊതു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കവരത്തില്‍ നിന്നും തിരിച്ചു.
വഴിയില്‍ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ പി.പി റസിയയുമായും അമിത് ഷാ കുശലം പറഞ്ഞു. ദ്വീപ് നിവാസികള്‍ മുമ്പ് സംഭവിച്ചിട്ടില്ലാത്തതായിരുന്നു അമിത്ഷായുടെ കവരത്തി സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: