ഗുവാഹതി: ആര്‍എസ്എസ് അടക്കമുള്ള ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് എതിരെ ഒരു വിഭാഗം നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ക്ക് ഉത്തമ ഉദാഹരണം ആസാമില്‍ നിന്ന്. മുസ്ളീം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് ഇത്തരം നുണപ്രചാരണം.
ആസാമിലെ മുസ്ളീം പ്രദേശങ്ങളിലെ സ്കൂളുകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വന്ധ്യരാക്കാന്‍ ഒരു കുത്തിവയ്പ്പ് എടുക്കാന്‍ പോകുന്നുവെന്നാണ് പ്രചാരണം. പറഞ്ഞുപരത്തിയ കുപ്രചാരണം കാരണം പലയിടങ്ങളിലും രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളുകളില്‍ വിടുന്നില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനസംഖ്യാ വര്‍ദ്ധന തടയാന്‍ ആര്‍എസ്എസ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതാണ് കുത്തിവയ്പ്പെന്നാണ് പ്രചാരണം. ചിരാങ്ങ്, ബക്സ, ബാര്‍പേട്ട’, നല്‍ബാരി, കാമരൂപ്( ഗ്രാമീണ മേഖല) കാമരൂപ്( മെട്രോ) ജില്ലകളാണ് ഇത്തരം പ്രചാരണം ഭയം വിതച്ചിരിക്കുന്നത്. മുസ്ളീം ജനസംഖ്യയില്‍ അടുത്തിടെ വന്‍തോതില്‍ വര്‍ദ്ധന ഉണ്ടായിട്ടുള്ള ജില്ലകളാണിത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഗുവാഹതിയിലെ ചില സ്കൂളുകളില്‍ രക്ഷിതാക്കള്‍ എത്തി കുട്ടികളെ ബലമായി വിളിച്ചിറക്കിക്കൊണ്ടുപോയി. പുക്കിളിനു ചുറ്റും കുത്തിവയ്ക്കുന്നതിനെപ്പറ്റി ഞങ്ങള്‍ ഇതുവരെ കേട്ടിട്ടില്ല. പക്ഷെ അതാണിപ്പോള്‍ നടക്കുന്നത്. ലോവര്‍ ആസാമില്‍ കുത്തിവയ്പ്പെടുത്ത കുട്ടികള്‍ മരിച്ചതായി പറയപ്പെടുന്നു. ഞങ്ങള്‍ കുട്ടികളെ കൊണ്ടുപോകുകയാണ്. അവര്‍ക്ക് കുത്തിവയ്പ്പ് വേണ്ട. ചില രക്ഷിതാക്കള്‍ പറഞ്ഞു.
ജപ്പാന് ജ്വരം നിരവധി ജീവനുകളാണ് എല്ലാവര്‍ഷവും എടുക്കുന്നത്. ഇത് തടയാന്‍ ഏപ്രില്‍ 30ന് ആരോഗ്യവകുപ്പ് കുത്തിവയ്പ്പ് തുടങ്ങിയിരുന്നു. ഒന്നും രണ്ടും വയസുള്ള കുട്ടികള്‍ക്കും പതിനഞ്ചു മുതല്‍ 65 വരെയുള്ളവര്‍ക്കുമാണ് എടുക്കുന്നത്. എന്നാല്‍ ഇത് നടപ്പാക്കിയത് ബൊങ്കൈ ഗാവ്, മോറിഗാവ്, നല്‍ബാരി, കാച്ചര്‍ ജില്ലകളിലാണ്.
വ്യാജപ്രചാരണം നടത്തുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം പ്രചാരണം നടത്തുന്നതെന്ന് കണ്ടെത്താന്‍ പോലീസിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സമീര്‍ സിന്‍ഹ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: