ചെറുപുഴ: ചെറുപുഴ ചെക്ക് ഡാം 21ന് നാടിനു സമര്‍പ്പിക്കും.വൈകുന്നേരം നാല് മണിക്ക് പയ്യന്നൂര്‍ എംഎല്‍എ സി.കൃഷ്ണന്റെ അധ്യക്ഷതയില്‍ കേരള ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് ചടങ്ങ് നിര്‍വ്വഹിക്കും. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും ചെറുപുഴ ടൗണുമായി ഏറ്റവും അടുത്തുള്ളതുമായ ചെക്ക് ഡാം കാര്‍ഷിക വികസനം മുന്‍നിര്‍ത്തി നിര്‍മ്മിച്ചതാണ്. രണ്ട് മീറ്റര്‍ ഉയരത്തില്‍ വെള്ളം തടഞ്ഞുനിര്‍ത്താനുള്ള തടയണയും, ഉയരത്തില്‍ നൂറുമീറ്റര്‍ നീളത്തിലുള്ള പാലവും കൂടിയുള്ളതാണ് ഇത്. നബാര്‍ഡിന്റെ സഹായത്തോടെ ചെറുകിട ജലസേചന വകുപ്പ് പത്തുകോടി രൂപ ചിലവില്‍ നിര്‍മ്മിച്ച തടയണയില്‍ വെള്ളം കെട്ടി നിര്‍ത്തിയിട്ടാല്‍ ഏകദേശം രണ്ടു കിലോമീറ്ററോളം നീളത്തില്‍ ജലം കെട്ടി നിര്‍ത്താന്‍ സാധിക്കും. ഇതോടെ ചെറുപുഴ മുതല്‍ പുളിങ്ങോം വരെയുള്ള ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം ഇല്ലാതാവുന്നത് കൂടാതെ കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കാനുള്ള ജലവും ലഭിക്കും. രണ്ട് വര്‍ഷം മുമ്പ് ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെല്ക്കണ് എഞ്ചിനീയറിംഗ് കമ്പനിയാണ് ഡാമിന്റെ പണി ഏറ്റെടുത്ത് നടത്തിയത്. 21ന് നടക്കുന്ന ചടങ്ങില്‍ കാസര്‍ഗോഡ് എംപി പി.കരുണാകരന്, തൃക്കരിപ്പൂര്‍ എംഎല്‍എ എം.രാജഗോപാല്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: