തലശ്ശേരി : കതിരൂരില്‍ ഇന്നലെ വ്യാപാരികള്‍ വ്യാപാരി ഹര്‍ത്താല്‍ നടത്തി. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരം നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടികൂടാനിറങ്ങിയ കതിരൂരിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കച്ചവട സ്ഥാപനങ്ങളില്‍ കയറി നിരോധിക്കപ്പെടാത്ത ടിപി കവറുകളും കസ്റ്റഡിയിലെടുത്തതാണ് വ്യാപാരി ഹര്‍ത്താലിന് ഇടയാക്കിയത്. ടിപി കവര്‍ കണ്ടെടുക്കപ്പെട്ട കടയുടമകള്‍ക്ക് റെയ്ഡിനെത്തിയ ഉേദ്യാഗസ്ഥര്‍ കനത്ത പിഴ ചുമത്തുകയും പിഴ ഒടുക്കാന്‍ വിസമ്മതിച്ചവരോട് കച്ചവട സ്ഥാപനങ്ങള്‍ തുറക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ടിപി കവറുകള്‍ നിരോധിച്ച വിവരം കച്ചവടക്കാരെ അറിയിച്ചിട്ടില്ലെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി കതിരുര്‍ യൂണിറ്റ് പ്രസിഡണ്ട് സി.അച്ചുതന് പറഞ്ഞു. ഉദേ്യാഗസ്ഥരുടെ അന്യായമായ നടപടിയാണ് കതിരൂരില്‍ വ്യാപാരി ഹര്‍ത്താലിന് വഴിവച്ചതെന്നും അച്ചുതന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: