തുറവൂര്‍: നെല്ലും പച്ചക്കറിയും കൃഷി ചെയ്തിരുന്ന പാടം കുഴിച്ച് കുളവും തോടുമാക്കി മാറ്റി മത്സ്യക്കൃഷി നടത്താന്‍ ശ്രമം. തുറവൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ കളരിക്കല്‍ കിഴക്ക് പുളിഞ്ചിറ പാടമാണ് സ്വകാര്യ വ്യക്തി മത്സ്യകൃഷിക്കായി കുഴിച്ച് കുളവും ചെറിയ തോടുകളുമാക്കി മാറ്റിയത്.
ഒരു നെല്ലും മീനുമെന്ന സര്‍ക്കാര്‍ പദ്ധതി അട്ടിമറിച്ച് മുഴുവന്‍ സമയ മത്സ്യകൃഷിക്ക് നീക്കം നടത്തുന്നത്. പാടം കുഴിക്കാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ തുറവൂര്‍ തെക്ക് വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതിനെതിരെ നടപടി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് വിമര്‍ശനം.
ഇതേതുടര്‍ന്ന് പാടം പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ശക്തമായ പ്രഷേധം ഉയര്‍ത്തിയതോടെ കൃഷി ഓഫീസറും റവന്യു അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി സ്റ്റോപ്പ് മെമ്മോ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: