തിരുവനന്തപുരം: സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്പ്പറേഷന് ചെയര്‍മാനായി മുന്‍ മന്ത്രി ആര്. ബാലകൃഷ്ണ പിളളയെ വീണ്ടും നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും പിള്ള മുന്നാക്ക സമുദായ ക്ഷേമ കോര്പ്പറേഷന് ചെയര്‍മാനായിരുന്നു. പിന്നീട് മകന് ബി. ഗണേഷ്കുമാറിന്റെ മന്ത്രിസ്ഥാനം മടക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് പിള്ള യുഡിഎഫുമായി തെറ്റി. തുടര്‍ന്ന് ചെയര്മാന് സ്ഥാനം രാജിവയ്ക്കുകയായിരുന്നു.
യുഡിഎഫില്‍ നിന്ന് പിള്ളയും മകനും ഇടുതപക്ഷത്തേക്ക് ചാഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്ന പിള്ളയ്ക്ക് സീറ്റു ലഭിച്ചില്ലെങ്കിലും മകന് ഗണേഷ് വീണ്ടും പത്തനാപുരത്തു നിന്ന് വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചു. എന്നാല്‍ എല്‍ഡിഎഫ് ഗണേഷിന് മന്ത്രിസ്ഥാനം നല്‍കിയില്ല. ഇതേക്കുറിച്ച് രണ്ടുദിവസം മുമ്പും പിള്ള രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: