തൃശൂര്‍: പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ജീവനക്കാരുടെ സേവനം ഉറപ്പാക്കിയിട്ടുളളതായും മരുന്ന് ഉള്‍പ്പെടെയുളള ജീവന് രക്ഷാ സാമഗ്രികള്‍ ലഭ്യമാക്കിയതായായും ഡി.എം.ഒ അറിയിച്ചു. ഡെങ്കിപ്പനി ബാധിച്ച ഒല്ലൂര്‍, പുതൂര്‍ മേഖലകളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ജനങ്ങളുടെ പങ്കാളിത്തത്തോടെ മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.
28 ന് ജില്ലയില്‍ തീവ്ര ശുചീകരണ യജ്ഞം നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന് അറിയിച്ചു. ആരോഗ്യ ഹോമിയോആയൂര്വേദം വകുപ്പുകള്‍, കോര്പ്പറേഷന്, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍, ശുചിത്വമിഷന്, കുടുംബശ്രീ, സാമൂഹ്യനീതി വകുപ്പ്, സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ശുചീകരണം. ഇതിനു മുന്നോടിയായി എല്ലാ ഓടകളും, കാനകളും മഴവെളളം ഒഴുകിപ്പോകുന്നതിനു പര്യാപ്തമായ രീതിയില്‍ വ്യത്തിയാക്കണമെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും നേതൃത്വത്തില്‍ ഇതിനു വേണ്ട നടപടികള്‍ ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഹൈവേയില്‍ റോഡ് പണിയുടെ ഭാഗമായി വെളളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടാത്തരീതിയില്‍ ക്രമീകരിക്കാന്‍ നടപടിയെടുക്കും.
28 ന് നടക്കുന്ന ശൂചീകരണ യജ്ഞത്തിന്റെ ഭാഗമായി സ്ക്വാഡുകള്‍ രൂപീകരിച്ച് വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കുമെന്നും വെളളം കെട്ടി നിന്ന് കൊതുകു വളരാനുളള സാഹചര്യം ഒഴിവാക്കുമെന്നും കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: