ചാലക്കുടി: കാരക്കുളത്ത് നാട്, കോട്ടാറ്റ് പാടശേഖരങ്ങളില്‍ നീലക്കോഴിയുടെ ആക്രമണത്തില്‍ നാശ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കാന് വ്യവസ്ഥയില്ലെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. പക്ഷികളുടെ ആക്രമണം മൂലം കൃഷി നാശം ഒഴിവാക്കുന്നതിനായി കര്ഷകര്ക്ക്കൃഷി വകുപ്പ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. വന്യജീവി ആക്രമണ വിഭാഗത്തില്‍ നീലക്കോഴി ആക്രമണത്തെ ഉള്‍പ്പെടുത്തി നിഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന കര്‍ഷകരുടെ ആവശ്യം തത്കാലം അംഗീകരിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.
വന്യജീവി ആക്രമണ വിഭാഗത്തില്‍ നീലക്കോഴി ആക്രമണത്തെ ഉള്‍പ്പെടുത്തി നിഷ്ടപരിഹാരം നല്‍കുന്നതിന് വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബി.ഡി.ദേവസി എംഎല്‍എയുടെ സബ്ബ് മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: