മാഞ്ചസ്റ്റര്‍: വെസ്റ്റ് ബ്രോംവിച്ച് അല്‍ബിയോണിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രമീയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് കയറി. ഇതോടെ അവര്‍ക്ക് ചാമ്പ്യന്‍സ് ലീഗില്‍ സ്ഥാനമുറപ്പായി. പ്രീമിയര്‍ ലീഗില്‍ പോയിന്റു നിലയില്‍ മുന്നിലെത്തുന്ന നാലു ടീമുകള്‍ക്ക് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ അവസരം ലഭിക്കുക.
മാഞ്ച്സ്റ്റര്‍ സിറ്റിയ്ക്ക് നിലവില്‍ 37 മത്സരങ്ങളില്‍ 75 പോയിന്റായി. 90പ പോയിന്റുളള ചെല്‍സിയാണ് മുന്നില്‍ ടോട്ടന്‍ഹാം 80 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്ക്കുന്നു.
ഗബ്രിയേല്‍ ജീസസ്, ഡീ ബ്രൂയ്നി, ടോറി എന്നിവരൂടെ ഗോളുകളിലാണ് മാഞ്ചസ്റ്റര്‍ സിറ്റി ജയിച്ചുകറിയത്.അവസാന നിമിഷങ്ങളില്‍ റോബ്സണ് കാനുവാണ് വെസ്റ്റ് ബ്രോംവിച്ചിന്റെ ആശ്വാസ ഗോള്‍ കുറിച്ചത്.
തകര്‍ത്തുകളിച്ച മാഞ്ചസ്റ്റര്‍ സിറ്റി ആദ്യത്തെ അരമണിക്കൂറിനുളളില്‍ രണ്ടു ഗോള്‍ നേടി മുന്നിലെത്തി.27-ാം മിനിറ്റില്‍ ജീസസാണ് ആദ്യ ഗോള്‍ വല കുലിക്കിയത്.രണ്ടു മിനറ്റിനുളളില് ഡി ബ്രൂയ്നി രണ്ടാം ഗോളും കുറിച്ചു. ഇടവേളയ്ക്ക് അവര്‍ 2-0 ന് മുന്നിട്ടുനിന്നു.
ആദ്യ പകുതിയുടെ തുടക്കത്തില്‍ തന്നെ ടോറി ടീമിന്റെ ലീഡ് 3-0 ആയി ഉയര്‍ത്തി. കളിയവസാനിക്കാന്‍ മൂന്ന് മിനിറ്റുളളപ്പോള്‍ റോബ്സണ് കാനു വെസ്റ്റ് ബ്രോംവിച്ചിന്റെ ആശ്വാസ ഗോള്‍ നേടി.
ലണ്ടന്‍: അലക്സിസ് സാഞ്ചസിന്റെ ഇരട്ട ഗോളില്‍ സണ്ടര്‍ലാന്‍ഡിന്റെ തോല്‍പ്പിച്ച് ആഴ്സണല്‍ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷ കാത്തു.ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ആഴ്സണല്‍ വിജയിച്ചത്. 37 മത്സരങ്ങളില്‍ 72 പോയിന്റുളള ആഴ്സണല്‍ നിലവില്‍ അഞ്ചാംസ്ഥാനത്താണ്.
ആഴ്സണലിനെക്കാള്‍ ഒരുപോയിന്റു കൂടുതലുളള ലീവര്പൂളാണ് നാലാംസ്ഥാനത്ത്. ഞായറാഴ്ച നടക്കുന്ന നിര്‍ണായക മത്സരങ്ങളില്‍ ലിവര്‍പൂള്‍ മിഡില്സ്ബ്രോയോടു തോല്‍ക്കുകയും എവര്‍ട്ടനെ ആഴ്സണ്ല്‍ തോല്‍പ്പിക്കുകയും ചെയ്താല്‍ ആഴ്സണലിന് ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കാന്‍ അവസരം ലഭിക്കും. പ്രീമിയര്‍ ലീഗില്‍ ആദ്യ നാലു സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്കാണ് ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കാന്‍ അര്‍ഹത ലഭിക്കുക. ആഴ്സീന്‍ വെങ്ങറുടെ ആഴ്സണല്‍ ടീം അധ്വാനിച്ച് കളിച്ച് ഒട്ടെറെ അവസരങ്ങളും സൃഷ്ടിച്ചു. എന്നാല്‍ സണ്ടര്‍ലാന്‍ഡ് ഗോളി ജോര്‍ദാന്‍ പിക്ക്ഫോര്‍ഡിനെ കീഴടക്കാനായില്ല.
അവസാന നിമിഷങ്ങളില്‍ ജോര്‍ദാന്‍ അടിതെറ്റി. കളിയവസാനിക്കാന്‍ 18 മിനിറ്റുളളപ്പോള്‍ അലക്സി സാഞ്ചസ് ആഴ്സണലിന്റെ ആദ്യ ഗോള്‍ നേടി. ഏറെതമാസിയാതെ രണ്ടാം ഗോളും നേടി സാഞ്ചസ് ടീമിന് വിജയം സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: