വരന്തരപ്പിള്ളി: ലോകമാകെ പടര്‍ന്നു പിടിക്കുന്ന റാന്‍സംവെയര്‍ വാനാക്രൈ വൈറസ് ആക്രമണം വരന്തരപ്പിള്ളി പഞ്ചായത്തിലും.
ദേശീയതൊഴിലുറപ്പ് പദ്ധതിയുടെ സെക്ഷന്‍ ഓഫീസിലെ കമ്പ്യൂട്ടറിലാണ് വൈറസ് ആക്രമണം നടന്നിരിക്കുന്നത്. രേഖകള്‍ തിരിച്ച് കിട്ടാന്‍ 600 ഡോളര്‍ ആവശ്യപ്പെട്ടുള്ള സന്ദേശമാണ് വന്നിരിക്കുന്നത്.
മൂന്ന് കമ്പ്യൂട്ടറുകളുള്ള ഓഫീസില്‍ ഒരു കമ്പ്യൂട്ടറിലാണ് വൈറസ് കണ്ടിരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ ഡാറ്റ എന്‍ട്രികള്‍ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറിലാണ് വൈറസ് ബാധ.
രേഖകള്‍ എല്ലാം ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഒന്നും നഷ്ടപ്പെടുകയില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. കമ്പ്യൂട്ടറിലെ ഫോള്‍ഡറുകള്‍ തുറക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.
15-ാം തിയ്യതി കമ്പ്യൂട്ടറില്‍ വൈറസ് കയറ്റി വിട്ടിട്ടുള്ളതായുള്ള സന്ദേശവും നല്‍കിയിട്ടുണ്ട്. വാനാക്രൈ 2.0 എന്ന വൈറസാണ് കമ്പ്യൂട്ടറില്‍ കയറ്റി വിട്ടിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് സൈബര്‍ സെല്ലിലും ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഓഫീസര്‍ക്കും വിവരങ്ങള്‍ കൈമാറിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: