കോട്ടയം : ജില്ലയില്‍ എസ്.എസ്.എല്‍.സി പാസായ പകുതി പേര്‍ക്കും പ്ലസ് വണിന് മെറിറ്റില്‍ പ്രവേശനം കിട്ടില്ല. സര്‍ക്കാര്‍ , എയ്ഡഡ് സ്കുളുകളിലായി 16, 986 സീറ്റുകളാണുള്ളത്. ഇതില്‍ സ്പോര്‍ട്സ് ക്വാട്ടാ സീറ്റുകള്‍ കൂടി ചേര്‍ത്ത് സര്‍ക്കാര്‍ മേഖലയില്‍ 6680 സീറ്റുകളും എയ്ഡഡ് മേഖലയില്‍ 10326 സീറ്റുകളും. ജില്ലയില്‍ 39 സര്‍ക്കാര്‍ സ്്്കൂളിലും 69 എയ്ഡഡ് സ്കൂളിലും23 അണ് എയ്ഡഡ് സ്കൂളിലുമായി 21,336 സീറ്റുകളാണുള്ളത്. എന്നാല്‍ ബുധനാഴ്ച വരെ 23024 പേരാണ് ഓണ്‍ ലൈനായി പ്ലസ് വണിന് അപേക്ഷിച്ചത്.
സിബിഎസ്ഇ ഫലം പുറത്ത് വരുന്നതോടെ അപേക്ഷകരുടെ എണ്ണം ഇനിയും വര്‍ധിക്കും. ഇതോടെ മെറിറ്റ് സീറ്റുകളില്‍ പ്രവേശനം കിട്ടുക പ്രയാസകരമാകും.
ഇത് മുന്നില്‍ കണ്ട് ഉയര്‍ന്ന വിജയം സ്വന്തമാക്കിയവരും ഭാഗ്യ പരീക്ഷണത്തിന് മുതിരാതെ ഒന്നിലെറെ സ്കൂളുകളില്‍ അപേക്ഷിച്ചിട്ടുണ്ട്. നല്ല സ്കൂളും നല്ല വിഷവും തെരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ്.അതേ സമയം ജില്ലയിലെ പൊതു ചിത്രമല്ല മലയോര മേഖലയില്‍. ഇവിടെ സീറ്റുകള്‍ക്കായി വിദ്യാര്‍ഥികളും രക്ഷിതാക്കളും പരക്കം പായുകയാണ്. മറ്റ് മേഖലകളില്‍ സീറ്റുകള്‍ക്കായി അത്രത്തോളം പിടിവലിയില്ല. പ്ലസ്ടു സ്കൂളുകള്‍ അടുത്തടുത്തുള്ളതാണ് ഇതിന് കാരണം. എന്നാല്‍ ജില്ലയിലെ പിന്നോക്ക മേഖലയിലെ സ്ഥിതി വ്യത്യസ്തമാണ്്.
എരുമേലി പഞ്ചായത്തില്‍ ഏഴ് ഹൈസ്കൂളുകളില്‍ നിന്നായി 525പേരാണ് ഉപരിപഠനത്തി്ന് അര്‍ഹത നേടിയത്. ഇതില്‍ 400 പേരും 90 ശതമാനം മാര്‍്ക്ക് നേടിയവരും. എന്നാല്‍ പഞ്ചായത്തിലെ എയ്്ഡഡ് മേഖലയിലുള്ള സ്കൂളില്‍ 150 സീറ്റുണ്ട്. എന്നാല്‍ ഇവിടുത്തേ 147 പേരും കഴിഞ്ഞ എസ്.എസ്.എല്‍,സി പരീക്ഷ ജയ്ിച്ചവരാണ്. പിന്നെയുള്ള അണ് എയ്്ഡഡ് സ്കൂളുകള്‍ ഉണ്ടെങ്കിലും പ്രവേശനം വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്.
കിഴക്കന്‍ മേഖലയില്‍ പ്ലസ്്ടു സീറ്റുകള്‍ ജില്ലയിലെ മറ്റ് മേഖലകളെ അപേക്ഷിച്ച് കുറവാണ്. പിന്നോക്ക് മേഖലയിലെ കുട്ടികള്‍ ഇത് മൂലം പരക്കം പായുകയാണ്. മെറിറ്റില്‍ കിട്ടിയില്ലെങ്കില്‍ മാനേജുമെന്റുകള്‍ ആവശ്യപ്പെടുന്ന തുക സംഭാവനയായി നല്‍കണം. സര്‍ക്കാര്‍ സ്്കൂളുകളില്‍ ഭരണപക്ഷ കക്ഷിയില്‍പ്പെട്ട രാഷ്ടീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും ശുപാര്‍ശയാണ് സീറ്റുകള്‍ തീരുമാനിക്കുന്നത്. സ്വകാര്യ സ്കൂളുകളിലാണ് സീറ്റുകള്‍ക്കായി പിടിവലി കൂടുതല്‍. മാനേജുമെന്റ് ക്വാട്ട സീറ്റുകള്‍ ലേലം വിളിക്കുകയാണെന്നാണ് ആക്ഷേപം. സംഭാവന കൊടുക്കാന്‍ കഴിവില്ലാത്തവരുടെ കുട്ടികള്‍ക്ക് ഉപരിപഠനം അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ്. എരുമേലിയിലും കിഴക്കന്‍ മേഖലയിലുമായി ഒരോ പ്ലസ്ടു സ്കൂളുകള്‍ കൂടി അനുവദിച്ചാല്‍ വിദ്യാര്‍ഥികളുടെ ഉപരിപഠനത്തിന് സഹായാകമാകും.
പ്രൊഫഷണല്‍, തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിപ്പിക്കുന്ന പോളിടെക്നിക്ക്, ഐടിഐ എന്നിവ വേണമെന്നതും മലയോരമേഖലയുടെ ദീര്‍ഘകാലമായ ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: