എരുമേലി: എരുമേലി പഞ്ചായത്തില്‍ മൂന്ന് പേര്‍ക്ക് ഡങ്കിപ്പനിയും ഒരു കുട്ടിക്ക് മലേറിയയും സ്ഥിതീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. എരുമേലി ടൗണില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളി കുടുംബത്തിലെ രണ്ടര വയസുള്ള കുട്ടിക്കാണ് മലേറിയ സ്ഥിതീകരിച്ചിരിക്കുന്നത്.
മുട്ടപ്പള്ളിയില്‍ ഡങ്കിപ്പനി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തതിനു തൊട്ടുപിന്നാലെ പാക്കാനത്താണ് രണ്ടു പേര്‍ക്ക് കൂടി പനി സ്ഥിരീകരിച്ചിരുന്നു. പകര്‍ച്ചപ്പനികള്‍ക്കെതിരെ കര്‍ശന നടപടി എടുത്തതായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജോയി പറഞ്ഞു. ജനങ്ങള്‍ വീടുകള്‍, കൃഷിസ്ഥലങ്ങള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കണമെന്നും, എതെങ്കിലും തരത്തിലുള്ള ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടായാല്‍ ഡോക്ടര്‍മാരെ സമീപിക്കണമെന്നും അധികൃതര്‍ പറഞ്ഞു.
കടുത്ത പനി, വിറയല്‍, തലവേദന, ഓക്കാനം, ശര്‍ദ്ദി ,വിളറിയമഞ്ഞിച്ച തൊലിപ്പുറം, സന്ധിവേദന, വിളര്‍ച്ച, മൂത്രത്തിന്റെ നിറം മാറ്റം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
രോഗബാധയുണ്ടായി 8-25 ദിവസങ്ങള്‍ക്കു ശേഷമാണ് രോഗലക്ഷണങ്ങള്‍ സാധാരണഗതിയില്‍ കാണപ്പെട്ടു തുടങ്ങുന്നത്. രോഗപ്രതിരോധത്തിനായി ആന്റിമലേറിയല്‍ മരുന്നുകള്‍ കഴിക്കുന്നവരില്‍ രോഗലക്ഷണങ്ങള്‍ താമസിച്ചു കാണപ്പെട്ടേയ്ക്കാം.
അനോഫലീസ് ജനുസ്സില്‍പ്പെട്ട ചില ഇനം പെണ് കൊതുകുകള്‍ ആണ് മലമ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പരത്തുന്നത്.
കഴിഞ്ഞ ദിവസം പനി ബാധിച്ച് ആനക്കല്ലില്‍ ഒരാള്‍ മരിച്ചിരുന്നു. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയതോടെയാണ് രോഗങ്ങള്‍ വ്യാപിച്ചത് എരുമേലി, കാഞ്ഞിരപ്പള്ളി, മുക്കുട്ടുതറ, ഈരാറ്റുപേട്ട. ഏന്തയാര്‍, വണ്ടന്‍പതാല്‍, കൂവപ്പള്ളി പ്രദേശ കൊതുകു നശീകരണത്തിന് നടപടികള്‍ സ്വീകരിക്കാത്തതാണ് ഇത്ര കണ്ട് വ്യാപകമാകാന്‍ കാരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: