എരുമേലി: ബാറുകള്‍ പൂട്ടിയതും മദ്യശാലകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതുമൊന്നും എരുമേലിയെ ബാധിച്ചില്ല. വിദേശമദ്യം ഡോര്ഡെലിവറിയായി എത്തിച്ചാണ് എരുമേലിക്കാര്‍ അധികാരികളെ തോല്‍പ്പിച്ചത്. പണ്ട് ബിവറേജില്‍ നിന്നു മദ്യം വാങ്ങിക്കൊണ്ട് വരുന്നവരെ കയ്യോടെ പിടികൂടിയിരുന്ന എക്സൈസ് സംഘത്തിന്റെ മൂക്കിനു താഴെയാണ് കച്ചവടവും പൊടി പൊടിക്കുന്നത്. പഴയതുപോലെ വെയിലും മഴയും നനഞ്ഞ് ‘ക്യൂ’നില്‍ക്കണ്ട, ആരും കാണില്ല, ചില്ലറ വേണ്ടാ, ബഹളമില്ല, വണ്ടിക്കൂലി വേണ്ട, സമയം കളഞ്ഞ് വെപ്രാളം വച്ച് ഓടേണ്ട മൊബൈലില്‍ ഒന്നു വിളിച്ചാല്‍ ആവശ്യമുള്ള ‘സാധനം’ കൈയിലെത്തും.
കഴിഞ്ഞ ഒരു മാസമായി എരുമേലിയില്‍ നടക്കുന്ന വിദേശമദ്യ ഡോര്ഡെലിവറിയാണ് സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും തിരിച്ചടി നല്കി പുരോഗമിക്കുന്നത്. മദ്യം പറയുന്ന സ്ഥലത്ത് കൊണ്ടുവരുന്നതിന് 150 രൂപ കൂടുതല്‍ കൊടുക്കണമെന്നു മാത്രം. മുന്‍പ് എരുമേലിയില്‍ സര്‍ക്കാര്‍ വക ഒരു ബിവറേജ് മാത്രമാണുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ നാടുമുഴുവനും മദ്യവില്പ്പനയാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: