തിരുവനന്തപുരം: ലോ അക്കാദമി സമരത്തിന് പിന്നാലെ മെഡിക്കല്‍ പിജിയുടെ ഫീസ് കുത്തനെ കൂട്ടിയ നടപടിയിലും സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് സമരത്തിനൊരുങ്ങുന്നു. ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് എഐഎസ്എഫ് സംസ്ഥാന നേതൃത്വം സര്‍ക്കാരിനോട് പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു.
കടുത്ത വിദ്യാര്‍ത്ഥി ചൂഷണമാണ് സ്വാശ്രയ മാനേജ്മെന്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സ്വാശ്രയ മാനേജ്മെന്റ് ലോബികളെ സഹായിക്കുന്ന തരത്തിലാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇരട്ടിലധികമുള്ള ഫീസ് വര്‍ദ്ധനവ് ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തില്‍ നിന്നുള്ള വ്യതിചലനമാണെന്നും എഐഎസ്എഫ് ആരോപിക്കുന്നു.
ഇതിന് മുന്നോടിയായി എഐഎസ്എഫ് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി. എഐഎസ്എഫ് നിലപാട് ലോ അക്കാദമി സമരത്തിലേത് പോലെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: