തിരുവനന്തപുരം: മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടിനിലപാടിനെതിരെ പ്രസ്താവന നടത്തിയ കെപിസിസി വൈസ് പ്രസിഡന്റ് എ.കെ. മണിയോട് വിശദീകരണം തേടിയെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്. മണിയുടെ നിലപാട് തെറ്റായിപ്പോയെന്ന് കെപിസിസി രാഷ്ര്ടീയകാര്യ സമിതിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇന്നലെ ചേര്‍ന്ന കെപിസിസി വിശാല എക്സിക്യൂട്ടീവ് മണിയോട് വിശദീകരണം തേടാന്‍ തീരുമാനിച്ചത്.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം നിഷേധിക്കുന്നതാണ് സര്‍ക്കാരിന്റെ ഫീസ് വര്‍ധനവ്. അതു പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത കെഎസ്യു പ്രവര്‍ത്തകരെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സമരങ്ങളെയും പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം. വിദ്യാര്‍ഥികളെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
സുനന്ദ പുഷ്കറുടെ മരണത്തില്‍ റിപ്പബ്ലിക് ചാനല്‍ വാര്‍ത്ത പുറത്തുവിട്ട സംഭവത്തില്‍ ശശി തരൂരിന് കെപിസിസി പിന്തുണ നല്‍കും. റിപ്പബ്ലിക് ചാനല്‍ ഉടമ രാജീവ് ചന്ദ്രശേഖര്‍ എംപി ചാനലിലൂടെ അസത്യ പ്രചാരണം നടത്തുകയാണെന്നും ഹസന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: