ന്യൂദല്‍ഹി: ആദ്യ പ്രസവത്തിന് ആറായിരം രൂപ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പാന്‍ ഇന്ത്യ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്.
2016 ഡിസംബര്‍ 31നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിച്ചത്.
പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 12,661 കോടി ചെലവു വരുന്നതാണ് പദ്ധതി. ഇതില്‍ 7,931 കോടി രൂപ കേന്ദ്രവിഹിതം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പ്രസാവാനുകൂല്യങ്ങള്‍ ലഭിക്കാത്ത വിഭാഗം ഗര്‍ഭിണികള്‍ എന്നിവരാണ് പദ്ധതിക്ക് കീഴില്‍ വരുന്നത്. ആദ്യ കുഞ്ഞിന്റെ പ്രസവത്തിന് മൂന്നു ഘട്ടമായി വനിതാ ശിശുക്ഷേമ മന്ത്രാലയം 5,000 രൂപ നല്‍കും.
ബാക്കി തുക നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രസവ ശേഷം നല്‍കും. ഗര്‍ഭധാരണം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 1000 രൂപയും ആറു മാസത്തിന് ശേഷം 2,000 രൂപയും കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്തു കഴിയുമ്പോള്‍ 2000 രൂപയും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: