കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയുള്ള മെട്രോ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. രണ്ടാം ഘട്ട മെട്രോയുടെ 2577 കോടി രൂപയുടെ പരിഷ്കരിച്ച പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്കി. പരിഷ്കരിച്ച പദ്ധതി സമര്‍പ്പിച്ച് ആറുമാസം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ ്അനുമതി നല്‍കാത്തതിനെക്കുറിച്ച് ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2015ലാണ് ജവഹാര്‍ നെഹ്രു സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വഴി കാക്കനാട്ടേക്ക് മെട്രോ നീട്ടാന്‍ തീരുമാനിച്ചത്. അതനുസരിച്ച് 2017.46 കോടി രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കി. പദ്ധതിയില്‍ പിന്നീട് ചെറിയ മാറ്റങ്ങള്‍ വരുത്തിയതോട എസ്റ്റിമേറ്റ് തുക 2577 കോടിയായി ഉയരുകയായിരുന്നു.
പാലാരിവട്ടം ജങ്ഷന്, പാലാരിവട്ടം ബൈപ്പാസ്, ചെമ്പുമുക്ക്, വാഴക്കാല, കുന്നുംപുറം, കാക്കനാട് ജങ്ഷന്, കൊച്ചി സെസ്, ചിറ്റേത്തുകര, രാജഗിരി ഇന്‍ഫോ പാര്‍ക്ക്-1, ഇന്‍ഫോ പാര്‍ക്ക്-2 തുടങ്ങിയ 11 സ്റ്റേഷനുകളാണ് കാക്കനാട് വരെയുള്ള മെട്രോ റെയില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നത്. 11.2 കിലോ മീറ്റര്‍ ദൂരം വരുന്നതാണ് പദ്ധതി.
കലൂര്‍ മുതല്‍ കാക്കനാട് വരെയുള്ള മെട്രോ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ സിവില്‍ സ്റ്റേഷനിലേക്കുള്ള യാത്ര എളുപ്പമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: