തിരുവനന്തപുരം: മന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസ്(ബി) ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള രംഗത്ത്. തന്റെ പാര്‍ട്ടിക്ക് മന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് ബാലകൃഷ്ണപിള്ള വ്യക്തമാക്കി.
ആളില്ലാത്ത പാര്‍ട്ടിക്കുവരെ മന്ത്രിസ്ഥാനം കിട്ടി. ഫോര്‍വേഡ് ബ്ലോക്കിന് പോലും യു.ഡി.എഫില്‍ പ്രവേശനം കിട്ടുന്നകാലമാണെന്ന് ഓര്‍ക്കണമെന്നും ബാലകൃഷ്ണപിള്ള ചൂണ്ടിക്കാട്ടി. രണ്ടോ മൂന്നോ പാർലമെന്റ് സീറ്റ് വരെ ജയിക്കാൻ പാർട്ടിക്ക് കഴിയുമെന്നും ബാലകൃഷ്ണപിള്ള അവകാശപ്പെട്ടു. കേരള കോൺഗ്രസിന്റെ ഏക എംഎൽഎ പിള്ളയുടെ മകൻ ഗണേശ് കുമാർ മാത്രമാണ്. കാബിനറ്റ് പദവിയോടെ മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം ലഭിച്ചതിന് പിന്നാലെയാണ് മന്ത്രി സ്ഥാനത്തിന് വേണ്ടി ബാലകൃഷ്ണപിള്ള രംഗത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ ഭാഗമായി നിന്ന് മത്സരിച്ച പിള്ളയുടെ മകൻ ഗണേശ് കുമാർ പത്തനാപുരത്തുനിന്നു വിജയിച്ചെങ്കിലും ഇടതുമുന്നണിയില്‍ പ്രവേശനം ലഭിച്ചിരുന്നില്ല. ഇക്കാര്യത്തിൽ തുടർച്ചയായി പ്രതിഷേധം തുടർന്ന ബാലകൃഷ്ണ പിള്ളയെ ആശ്വസിപ്പിക്കാനാണ് പിണറായി സർക്കാർ അദ്ദേഹത്തിന് മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം നല്‍കിയത്.
നേരത്തേ യുഡിഎഫിൽ ആയിരുന്നപ്പോഴും പിള്ളയെ മുന്നോക്ക കോർപറേഷൻ ചെയർമാനായി നിയമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: