ന്യൂദല്‍ഹി: കേന്ദ്രമന്ത്രി അനില്‍ മാധവ് ദവേയുടെ നിര്യാണത്തില്‍ ഉപരാഷ്ട്രപതിയും രാജ്യസഭ ചെയര്‍മാനുമായ എം. ഹമീദ് അന്‍സാരി അഗാധ ദു:ഖം രേഖപ്പെടുത്തി. വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
2009 മുതല്‍ രാജ്യസഭയിലെ സജീവ അംഗമായിരുന്നു ദവേ. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം ഏവര്‍ക്കും അനുഭവപ്പെടും. അദ്ദേഹം പറഞ്ഞു.
മാധവ് ദവേയുടെ ആകസ്മിക ദേഹവിയോഗം അത്യധികം ദു:ഖകരമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് പറഞ്ഞു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എപ്പോഴും സജ്ജീവമായിരുന്ന ദവേയുടെ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം ശ്ലാഘനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദവേയുടെ വിയോഗം ഞെട്ടലുണ്ടാക്കിയെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു. രാജ്യസഭയില്‍ അദ്ദേഹത്തിന്റെ അഭാവം ഏറെ പ്രകടമാകും. കേന്ദ്രമന്ത്രിമാരായ അനന്ത്കുമാര്‍, പീയൂഷ് ഗോയല്‍ തുടങ്ങിയവരും അനില്‍ മാധവ് ദവേയുടെ ആകസ്മിക മരണത്തില്‍ അനുശോചനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: