കട്ടപ്പന: കട്ടപ്പനയില്‍ വീട് കുത്തിത്തുറന്ന് 15 പവന് സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ അന്വേഷണം നിലച്ചു. സംഭവം നടന്ന് ഒരാഴ്ചയോടടുക്കുമ്പോഴും പ്രതികളെക്കുറിച്ച് ഒരു സൂചനയും പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല.
കട്ടപ്പന പുതിയ ബസ്റ്റാന്റിന് സമീപം താമസിക്കുന്ന ചെറുകുന്നേല്‍ ജോജിയുടെ വീട്ടിലാണ് കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മോഷണം നടന്നത്. വീട്ടിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. കട്ടപ്പന എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്നത്. എസ്.ഐ കോഴ്സിനായി തലസ്ഥാനത്തേയ്ക്ക് പോയതോടെ അന്വേഷണം അഡീഷണല്‍ എസ്.ഐയുടെ ചുമലില്‍ വന്നു.
കട്ടപ്പന ഡിവൈഎസ്പിയുടെ സ്ക്വഡും കേസ് അന്വേണത്തിലുണ്ട്. പ്രതികളുടെ വിരലടയാളം സംഭവ സ്ഥലത്തുനിന്നും പോലീസ് ശേഖരിച്ചിരുന്നു. വിരലടയാളത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് മൂന്ന് പേരെ ചോദ്യം ചെയ്യാനായി കസറ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്ക് മോഷണവുമായി ബന്ധമില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
മോഷണം നടന്നപ്പോള്‍ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള സംഘം മോഷണത്തിന് നേതൃത്വം നല്‍കിയെന്നാണ് പോലീസ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: