ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലെ തിരുവാഭരണം കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് ക്ഷേത്രക്കുളം വറ്റിച്ചു പരിശോധന നടത്തും.
മേല്‍ശാന്തിമാര്‍ മുമ്പു കുളിച്ചിരുന്ന കുളവും ഗുരുവായൂരപ്പന്റെ ക്ഷേത്രത്തിനു സമീപത്തെ കിണറും വറ്റിച്ചു പരിശോധിക്കും. ഇതു സംബന്ധിച്ച് അഗ്നിശമന സേന കോട്ടയം ഡിവിഷനല്‍ ഓഫിസില്‍ നിന്നുള്ള അറിയിപ്പ് അന്വേഷണ സംഘത്തിനു ലഭിച്ചു.
വടക്കേ തിടപ്പള്ളിയോടു ചേര്‍ന്ന പാല്പായസ കിണര്‍ കഴിഞ്ഞയാഴ്ച വറ്റിച്ചു പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. മേല്‍ശാന്തിമാര്‍, കീഴ്ശാന്തിമാര്‍, ദേവസ്വം ജീവനക്കാര്‍ എന്നിവരെ അടുത്ത ദിവസം വീണ്ടും ചോദ്യം ചെയ്യും. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി. വിജയകുമാരന്‍നായരുടെ നേതൃത്വത്തിലുള്ള 11 അംഗ സംഘമാണു കേസ് അന്വേഷിച്ചു വരുന്നത്.
നൂറ്റാണ്ടുകളുടെ തിരുവാഭരണത്തിലെ അമൂല്യമായ രത്ന പതക്കങ്ങളാണ് കാണാതായത്. കഴിഞ്ഞ വിഷു നാളില്‍ തിരുവാഭരണം ചാര്‍ത്താതിരുന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: