അവിണിശ്ശേരി: കോണ്‍ഗ്രസ് പഞ്ചായത്തംഗവും പ്രദേശവാസികളും നല്കിയ വ്യാജ പരാതിയെത്തുടര്‍ന്ന് നിര്‍ത്തിയ കുടിവെള്ള വിതരണം പുനരാരംഭിച്ചു. ജലവിതരണം നിര്‍ത്തിവെക്കാന്‍ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ബുധനാഴ്ച അവിണിശ്ശേരി പഞ്ചായത്തില്‍ കിയോസ്ക് പദ്ധതിയുമായി ബന്ധപ്പെട്ട് സംസാരിക്കാനെത്തിയ തഹസില്‍ദാര്‍ കെ.സി.ചന്ദ്രബാബുവിനേയും വില്ലേജ് ഓഫീസര്‍ ബിന്ദുവിനോടും പഞ്ചായത്ത പ്രസിഡണ്ട് സൂര്യഷോബിയുടെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങളും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. കെ.ആര്.ഹരി, ബിജെപി അവിണിശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഷോബി പൊറത്താള എന്നിവരുടെ നേതൃത്വത്തില്‍ ഉപരോധിച്ചു.
തുടര്‍ന്ന് ജില്ലാകളക്ടറുമായി സംസാരിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച ഹിയറിങ്ങ് നടത്തുവാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച നടന്ന ഹിയറിങ്ങില്‍ കുടിവെള്ളവിതരണം പുനരാരംഭിക്കാന്‍ തീരുമാനമായി.
പതിനാലാം വാര്‍ഡിലുള്ള കുഴല്‍ കിണറില്‍ നിന്നാണ് പഞ്ചായത്തില്‍ കുടിവെള്ളം വിതരണം ചെയ്തിരുന്നത്. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ വാര്‍ഡംഗത്തിന്റെ നേതൃത്വത്തില്‍ ജില്ലാകളക്ടര്‍ക്കും പോലീസിനും പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: