കൊടുങ്ങല്ലൂര്‍: ഭവന രഹിതരായ കാവില്‍ക്കടവ് ലാന്റിംഗ് പ്ലേസ്നി വാസികളെ പുനരധിവസിപ്പിക്കാന്‍ പണമില്ലാത്ത നഗരസഭ ചന്തപ്പുരയിലെ നാരായണന് വൈദ്യര് സ്മൃതി മന്ദിരം മോടിപിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നു.
കാവില്‍ക്കടവിലെ 12 കുടുംബങ്ങളെ പത്തു മാസത്തിനകം ഫ്ളാറ്റില്‍ താമസിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് വീടുകളില്‍ നിന്നാണ് ഒഴിപ്പിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നഗരസഭ വാഗ്ദാനം പാലിച്ചിട്ടില്ല. നിര്‍ധന കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ ബിജെപി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
എം.ജി.പ്രശാന്ത് ലാല്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതിയംഗം ഷാജുമോന്‍ വട്ടേക്കാട്, എല്‍.കെ.മനോജ്, കെ.എ. സുനില്‍ കുമാര്‍, വി.ജി.ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: