ചങ്ങനാശേരി: മഞ്ചേരിയില്‍ മോഷണ ശ്രമത്തിനിടയില്‍ പോലീസ്പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിലും ചങ്ങനാശേരിയിലും മോഷണം നടത്തിയതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതിനെ തുടര്‍ന്ന് നാലുപ്രതികളെ ചേങ്ങനാശേരിപാലീസ് കസ്റ്റഡിയില്‍ വാങ്ങി.
തേഞ്ഞിപാലം പതിനാലാം മൈലില്‍ പാലക്കാട്ടു വീട്ടില്‍ സൈനുദ്ദീന്‍ (38) മഞ്ചേരി കുളത്തൂര്‍ മധുരക്കാട്ടില് എം.വിജേഷ്(24), മഞ്ചേരി പെരുവള്ളൂര്‍ മുല്ലപ്പടി പുങ്ങാട്ടില് മുഹമ്മദ് ഷഫീക്ക്(20) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്.
കഴിഞ്ഞ ഏപ്രില്‍ 24 ന് മാടപ്പള്ളി നടയ്ക്കപാടത്ത് വീടുകുത്തി തുറന്ന് മോഷണ ശ്രമം നടത്തിയെങ്കിലും വീടിനുള്ളില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടാക്കള്‍ക്ക് ലഭിച്ചിരുന്നില്ല. വീടിനുള്ളില്‍ നിന്നും കയ്യില്‍ കിട്ടിയ വസ്തുക്കളുമായി പുറത്തിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി പ്രതികളുടെ ശ്രദ്ധയില്‍പ്പെട്ടു. മോഷ്ടാക്കള്‍ വീട്ടിലെ സിസിടിവി ക്യാമറകള്‍ തല്ലിതകര്‍ക്കുകയും അതിന്റെ ഹാര്‍ഡ് ഡിസ്ക് മോഷ്ടിച്ചുകൊണ്ടു പോകുകയും ചെയ്തെന്ന് തൃക്കൊടിത്താനം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്. ഇതോടൊപ്പം തന്നെ ചങ്ങനാശേരിയിലും സമീപ പ്രദേശത്തങ്ങളിലും ആയി അടഞ്ഞുകിടക്കുന്ന വീടുകളില്‍ നിരവധി മോഷണം നടത്തിയിട്ടുള്ളതായി പോലീസിനോടു സമ്മതിച്ചിട്ടുണ്ടെങ്കിലും മോഷണം നടത്തിയ പ്രദേശം കൃത്യമായി പോലീസിനോടു പറഞ്ഞു കൊടുത്തിട്ടില്ല. കൂടുതല്‍ ദിവസങ്ങള്‍ കസ്റ്റഡിയില്‍ വച്ച് അന്വേഷണം നടത്തുന്നതിനാണ് പോലീസ് ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: