അമ്പലപ്പുഴ: പുന്നപ്ര തെക്കു പഞ്ചായത്തിന്റെ കീഴില്‍ പതിനഞ്ചാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ആയുര്‍വേദ ആശുപത്രി ശോച്യാവസ്ഥയില്‍. 2010 ലാണ് 30 കിടക്കകളുള്ള ആശുപത്രിയായി അപ്ഗ്രേഡ് ചെയ്തത്. വേണ്ടത്ര ജീവനക്കാരില്ലാതെയും അടിസ്ഥാന സൗകര്യമില്ലാതെയും ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാണ്.
മുപ്പതു കിടക്കകള്‍ക്കു പകരം 15 കിടക്കകള്‍ മാത്രമെ നിലവിലുള്ളു. മൂന്നുഡോക്ടര്‍മാര്‍ വേണ്ടിടത്തുള്ളത് രണ്ട് ഡോക്ടര്‍മാര്‍. ഫീമെയില്‍ തെറാപ്പിസ്റ്റിന്റെ ഒഴിവ് നികത്തിയിട്ടില്ല. മൂന്നു നേഴ്സുമാരുള്ളതില് ഒരാള്‍ രണ്ടു മാസമായി അവധിയിലാണ്.
ഇപ്പോള്‍ നേഴ്സിങ് അസിസ്റ്റന്റുമാരാണ് തെറാപ്പിസ്റ്റിന്റെയും ജോലി ചെയ്യുന്നത്. ജില്ലയില്‍ കുക്ക് ഇല്ലാത്ത ഏക ആശുപത്രിയും ഇതാണ്. നൂറ് കണക്കിന് രോഗികളാണ് ദിനവും ചികിത്സയ്ക്കായി ഇവിടെ എത്തുന്നത്. എന്നാല്‍ കുടിവെള്ളം പോലും ചില സംഘടനകളാണ് കിടപ്പ് രോഗികള്‍ക്ക് പോലും വിതരണം ചെയ്യുന്നത്.
പഞ്ചായത്ത് അധികാരികള്‍ ഇവിടേക്ക് തിരിഞ്ഞ് നോക്കാറില്ല. ജില്ലയിലെ ബാക്കിയുള്ള 10 ആയൂര്‍വേദ ആശുപത്രികളിലും കിടപ്പു രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. ഇവിടെ കഷായമുണ്ടാക്കാന്‍ ഗ്യാസ് കണക്ഷന് പോലും എടുത്തിട്ടില്ല. സ്ത്രീകളുടെയും പുരുഷന്മാരുടെയും വാര്‍ഡുകളുണ്ടെങ്കിലും പ്രാഥമികാവശ്യത്തിനായി പുരുഷന്മാര്ക്ക് സ്ത്രീകളുടെ വാര്‍ഡുകളിലൂടെ വേണം പോകുവാന്‍.
മഴ പെയ്താല്‍ വെള്ളം അകത്തു കയറുന്ന സ്ഥിതിയിലാണ് ഇവിടുത്തെ ജനലുകളും വാതിലുകളും. ഇവിടെ മുഴുവന്‍ സമയ ശുചീകരണത്തിനായി ആളെ നിയമിക്കണമെന്നും ആവശ്യം ശക്തമായിട്ടും നടപടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: