കോട്ടയം: ‘ലെജന്‍ഡ്സ് ഓഫ് കേരള’യുടെ വേദിയില്‍ ജന്മഭൂമി നാല് പതിറ്റാണ്ട് പിന്നിട്ട വഴികളും ദൃശ്യവത്കരിക്കും. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് ഭദ്രദീപം കൊളുത്തി കോഴിക്കോട് നിന്ന് സായാഹ്ന ദിനപത്രമായി തുടങ്ങിയ ‘ജന്മഭൂമി’ അടിയന്തരാവസ്ഥയില്‍ പത്രമാരണ നിയമത്തിന് ഇരയായി. പിന്നീട് എറണാകുളത്തു നിന്ന് ദിനപ്പത്രമായി.
ഇന്ന് സംസ്ഥാനത്ത് ആറ് എഡിഷനുകളുമായി മുഖ്യധാരാ പത്രങ്ങളോട് കിടപിടിക്കുന്ന ജന്മഭൂമിക്ക് നേതൃത്വം നല്കിയ പ്രമുഖരുടെ അഭിപ്രായങ്ങളോടു കൂടിയ ദൃശ്യവത്കരണത്തിന് ശേഷമാകും ലെജന്‍ഡ്സ് ഓഫ് കേരളയ്ക്ക് പ്രൗഢോജ്ജ്വല തുടക്കമാകുന്നത്. പ്രശസ്ത കവി എസ്. രമേശന് നായരുടേതാണ് സ്വാഗതഗാനത്തിന്റെ വരികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: