ടെഹ്റാന്: ഹസന് റൂഹാനി വീണ്ടും ഇറാന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ അറുപത്തിയെട്ടുകാരന് റൂഹാനിക്ക് വന്‍ ഭൂരിപക്ഷം ലഭിച്ചു. തുടരെ രണ്ടാം തവണയാണ് റൂഹാനി പ്രസിഡന്റാകുന്നത്. കാലാവധി നാലു വര്‍ഷം.
റൂഹാനിക്ക് 59 ശതമാനത്തോളം വോട്ട് ലഭിച്ചപ്പോള്‍, എതിരാളി ഇബ്രാഹിം റെയ്സിക്ക് 39.8 ശതമാനം വോട്ട്. നാലു കോടി പേര് വോട്ട് ചെയ്തു. കടുത്ത ഇസ്ലാമിക നിയമങ്ങളുള്ള ഇറാനില്‍, റൂഹാനി പരിഷ്കരണവാദിയും സ്വതന്ത്ര ചിന്താഗതിക്കാരനുമായാണ് അറിയപ്പെടുന്നത്. വളര്‍ച്ച മുരടിച്ച സമ്പദ്വ്യവസ്ഥയെ ചലനാത്മകമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച റൂഹാനി, ഇറാനെ ഒറ്റപ്പെടലില്‍ നിന്ന് മോചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: