മുഹമ്മ: നാലേക്കര്‍ പാടത്ത് കൃഷിചെയ്യാന്‍ ജലസേചനത്തിനെന്ന വ്യാജേന കുളങ്ങള്‍ കുഴിച്ച് നികത്താനുള്ള ശ്രമം പ്രദേശവാസികളും രാഷ്ട്രീയ പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു. മണ്ണഞ്ചേരി, പൊന്നാട്, കാവുങ്കല്‍ പനച്ചിക്കല്വീട്ടില് പി.ജി. വര്‍ഗീസാണ് നിലം നികത്താന്‍ ശ്രമിക്കുന്നത്.
ഇതിനായി ജെസിബിയും ഡ്രഡ്ജിങ് മോട്ടോറും ഉപയോഗിച്ചു. ഇതിനെതിരെ പ്രതികരിച്ച നാട്ടുകാര്‍ക്കെതിരെ കള്ളക്കേസ് കൊടുത്തതായും പരാതി ഉയര്‍ന്നു. പാടത്ത് കുളങ്ങള്‍ കുഴിച്ച് അവിടെനിന്നുള്ള മണ്ണുപയോഗിച്ച് ബാക്കി ഭാഗങ്ങള്‍ നികത്തുകയെന്ന തന്ത്രമാണ് പ്രയോഗിച്ചത്.
കുളം കുഴിച്ചതും നിലം നികത്തുന്നതും പ്രദേശത്തെ പരിസ്ഥിതിയെ ആകെ തകര്‍ക്കുമെന്നും സമീപത്തെ കുടിവെള്ളസ്രോതസ് ഇല്ലാതാക്കുമെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഇതിനെതിരെ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഇതേത്തുടര്‍ന്ന് ആര്‍ഡിഒയ്ക്ക് നാട്ടുകാര്‍ പരാതി നല്കി. നിലംനികത്തുന്നതിനെതിരെ ബിജെപി ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തി. സമരം ശക്തമാക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: