ന്യൂദല്‍ഹി: തേജസ് ട്രെയിനുകളുടെ ബോഗികള്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭാകര്‍ പ്രഭു പരിശോധിച്ചു. റെയില്‍വേ ബോര്‍ഡ് ചെയര്മാന് എ. കെ. മിത്തല്‍, ബോര്‍ഡ് അംഗങ്ങളായ രവീന്ദ്ര ഗുപ്ത ഘന്‍ശ്യാം സിങ്, ഉത്തര റെയില്‍വേ ജിഎം ആര്. കെ. കുല്ഷേത്ര തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരോടൊപ്പമാണ് കേന്ദ്രമന്ത്രി തേജസിന്റെ പരിശോധനയ്ക്കായി എത്തിയത്.
കപൂര്‍ത്തല റെയില്‍ കോച്ച് ഫാക്ടറിയിലാണ് തേജസ് ട്രെയിനുകള്‍ നിര്‍മിക്കുന്നത്.
സെമി ഹൈസ്പീഡ് ട്രെയിനാണ് തേജസ് എക്സ്പ്രസ്. ആധുനിക സജ്ജീകരണത്തോടെയാണ് നിര്‍മിക്കുന്നത്. അധികം വൈകാതെ തന്നെ ഇത് ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയതായി നിര്‍മിക്കുന്ന കോച്ചുകള്‍ക്ക് മണിക്കൂറില്‍ 200 കിലോമീറ്റര്‍ സ്പീഡ് വേഗത്തില്‍ സഞ്ചരിക്കാനുള്ള ക്ഷമത ഈ ബോഗികള്ക്കുണ്ട്. എന്നാല്‍ നിലവില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ വേഗത നിശ്ചയിച്ചിരിക്കുന്നത്. രണ്ട് എക്സിക്യൂട്ടീവ്, 16 നോണ്‍ എക്സിക്യൂട്ടീവ് എന്നിവയുള്‍പ്പെടെ 19 കോച്ചുകളാണ് തേജസില്‍ ഉണ്ടാവുക. എക്സിക്യൂട്ടീവ് കോച്ചുകളെല്ലാം സ്മാര്‍ട് കോച്ചുകളാവും. 2016-17 ബജറ്റില്‍ സ്മാര്‍ട് കോച്ചുകള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ് ഈ പദ്ധതി.
ബയോവാക്വം ടോയ്ലെറ്റുകള്, ഓട്ടോമാറ്റിക് ഡോറുകള്‍, എയര്‍ ബ്രേക്കുകള്‍, ജിപിഎസ് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന യാത്രക്കാരുടെ വിവരങ്ങള്‍ നല്കുന്ന സിസ്റ്റം, ഡിജിറ്റല്‍ ഡെസ്റ്റിനേഷന്‍ ബോര്‍ഡ്സ്, സിസിടിവി ക്യാമറ, യുഎസ്ബി ചാര്‍ജര്‍, ടി, കോഫി വൈന്‍ഡിങ് മെഷീന്, സ്നാക്സ് ടേബിള്‍ തുടങ്ങി ഒട്ടേറെ സംവിധാനങ്ങളാണ് ഇതില്‍ ഉണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: