ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ പുതിയ ഭീകര സംഘടനയുണ്ടാക്കാന്‍ പാക് ഭീകരര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. കശ്മീരി വിഘടനവാദികളുടേയും പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയുടേയും നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്.
മുന്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ സക്കീര്‍ മൂസയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കശ്മീര്‍ വിഘടനവാദികളും പാക് ഭീകരരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമായി വര്‍ധിക്കാന്‍ തുടങ്ങിയതോടെയാണ് പുതിയ ഭീകരസംഘടനയ്ക്ക് രൂപം കൊടുക്കാന്‍ തീരുമാനിച്ചത്.
ഹിസ്ബുള്‍ നേതാവ് ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തിനുശേഷം ലഷ്കര്‍ ഇ തൊയ്ബ, കശ്മീരി വിഘടനവാദികള്‍, യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ നേതാവ് സെയ്ദ് ഷിഹാബുദ്ദീന് എന്നിവരുടെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി കണ്ടെത്തിയിരുന്നു.
1990നുശേഷം പാക്കിസ്ഥാന് വീണ്ടും കശ്മീരിനെ ലക്ഷ്യം വെയ്ക്കുന്നതായും ഇന്റലിജന്‍സ് വൃത്തങ്ങള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്ത് ഐഎസ് പതാകകളും ഉയര്‍ന്നിരുന്നു. അതിനിടെ പുതിയ ഭീകര സംഘടനയില്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്കാന് മൂസ നിര്‍ദ്ദേശം നല്‍കിയതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: