പത്തനംതിട്ട: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകള്‍ക്ക് ഒരു കോടി രൂപയുടെ ഓഫറുമായി മുഖ്യമന്ത്രി പിണറായി വിജയന്. പത്തനംതിട്ടയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിവരിക്കുന്നതിനിടെ വിദ്യാഭ്യാസരംഗത്തെക്കുറിച്ച് സംസാരിക്കവേയാണ് എയ്ഡഡ് സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ പുതിയൊരു ഓഫര്‍ നല്‍കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
എയ്ഡഡ് സ്കൂളുകളിലെ വിദ്യഭാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് നാട്ടുകാരും മറ്റും ചേര്‍ന്ന് എത്ര തുക ചിലവഴിക്കുന്നുവോ അത്രയും തുക സര്‍ക്കാര്‍ നല്‍കും. ഇത് പരമാവധി ഒരു കോടി രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് ഒരു കുതിച്ചുചാട്ടത്തിനാണ് ഇതു വഴിയൊരുക്കുന്നത്.
പൊതു വിദ്യാലയങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മാത്രമെ പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്താനാകു. അതിനുതകുന്ന പരിപാടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. പൊതു വിദ്യാലയങ്ങളിലെ ഒന്നാം തരം മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള ക്ലാസുകള്‍ എല്ലാം സ്മാര്‍ട്ട് ക്ലാസുകള്‍ ആകും. സ്കൂള്‍ ആകെ ഹൈടെക് സ്കൂള്‍ ആകും. ഇതിന്റെ തുടക്കം കുറിച്ചു കഴിഞ്ഞു. നാടിന്റെ ആകെ സഹകരണത്തോടെ ഈ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാതവികസനം, ഗ്യാസ് പൈപ്പ്ലൈന് പദ്ധതി, കൂടംകുളം വൈദ്യുതി ലൈന്‍പദ്ധതി ഇവയെല്ലാം നടപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇച്ഛാശക്തി കാട്ടിയെന്നുപറഞ്ഞ മുഖ്യമന്ത്രി മെട്രോ പദ്ധതിയെപ്പറ്റി ഒരക്ഷരവും ഉരിയാടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: