ഹൈദരാബാദ് : മൂന്നാം ഐപിഎല്‍ കിരീടം ലക്ഷ്യമിട്ട് മുംബൈ്യ ഇന്ത്യന്‍സ് ഇറങ്ങുന്നു.കലാശപോരാട്ടില്‍ അവര്‍ ഇന്ന് റൈസിംഗ് പൂനെ സൂപ്പജന്റ്സിനെ നേരിടും. ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്ത് നയിക്കുന്ന റൈസിംഗ് പുനെ സൂപ്പര്‍ജയന്റ്സ് കന്നി കിരീടമോഹവുമായാണ് കളിക്കളത്തിലിറങ്ങുന്നത്.ഐപിഎല്‍ പത്താം പതിപ്പിലെ മൂന്ന് മത്സരങ്ങളില്‍ മുംബൈയെ തകര്‍ത്തത് സ്മിത്തിന് പ്രതീക്ഷ നല്കുന്നു.
ലീഗിലെ രണ്ടു മത്സരങ്ങിലും ഒന്നാം ക്വാളിഫെയര്‍ മത്സരത്തിലും റൈസിംഗ് പൂനെ സൂപ്പര്‍ ജന്റ്സ് രോഹിത് ശര്‍മയുടെ മൂംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചു. ഈ വിജയങ്ങള്‍ പൂനെയ്ക്ക് കിരീട പ്രതീക്ഷ നല്കുന്നു.
രണ്ടാം ക്വാളിഫെയറില്‍ മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകര്‍ത്താണ് മുംബൈ ഇന്ത്യന്‍സ് കലാശക്കളിക്ക് യോഗ്യത നേടിയത്. കൊല്‍ക്കത്തയ്ക്കെതിരെ പിടിച്ചു നിന്ന് ടീമിനെ വിജത്തിലേയ്ക്ക് ഉയര്‍ത്തിയത് രോഹിത് ശര്‍മയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ഐപിഎല്‍ മത്സരങ്ങളില്ഇതുവരെ നടന്ന മത്സരങ്ങളില്‍ രോഹിത് ശര്‍മ 309 റണ്‍സ് നേടിയിട്ടുണ്ട്.23.76 ശതമാനമാണ് ശരാശരി.അതേസമയം സ്മിത്ത് 421 റണ്‍സ് നേടി.40 ശതമാനമാണ് ശരാശരി.
മുന്‍ ഇന്ത്യന്‍ നായകന് എം.എസ്.ധോണി, രാഹുല്‍ ത്രിപാഠി, മനോജ് തിവാരി, അജിങ്ക്യ രഹാനെ എന്നിവരാണ് പൂനെയുടെ മറ്റ് ബാറ്റിംഗ് ശക്തികള്‍. ധോണിയുടെയും തിവാരിയുടെയും ബാറ്റിംഗ് മികവിലാണ് ക്വാളിഫെയര്‍ ഒന്നില്‍ പൂനെ മുബൈയെ തകര്‍ത്തത്.
രോഹിതിന് പുറമെ പാര്‍ഥിവ് പട്ടേല്‍, കീരന് പൊളളാര്‍ഡ്, ക്രുണാല്‍ പാണ്ഡെ എന്നിവരാണ് മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ് നിരയെ നയിക്കുന്നത്.
ലെഗ് സ്പിന്നര്‍ കെ.ശര്‍മയും പേസര്‍ ബുംറ തുടങ്ങിവരാണ് മുംബൈയുടെ ബൗ്ളിംങ്ങ് നിരയെ നയിക്കുന്നത്. ശര്‍മയുടെയും ബുംറെയുടെ മികവിലാണ് ക്വാളിഫെയര്‍ രണ്ട് മത്സരത്തില്‍ കൊല്‍ക്കത്തയെ തകര്‍ത്തത്. ശര്‍മ നാലു വിക്കറ്റും ബുംറ മൂന്ന് വിക്കറ്റും വീഴ്ത്തിയതോടെ കൊല്‍ക്കത്ത 107 റണ്‍സിലൊതുങ്ങി.തുടര്‍ന്ന് ക്രുണാള്‍ പാണ്ഡെയും (45 നോട്ടൗട്ട് ) രോഹിത് ശര്‍മ(26) യും ചേര്‍ന്ന് മുംബൈയെ വിജയത്തിലേയ്ക്ക് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: