ആലപ്പുഴ: നഗരത്തില്‍ സ്വകാര്യ ബസ്സുകള്‍ റൂട്ടുമാറി ഓടുന്നതിലെ യഥാര്‍ത്ഥ വില്ലന്മാര് ഉദ്യോഗസ്ഥരെന്ന് സ്വകാര്യ ബസ്സുടമകള്‍. റൂട്ട് അനുവദിച്ചിരിക്കുന്നത് പ്രധാന പാതകളിലൂടെയാണ്. പ്രധാന പാതകള്‍ വാഹനപ്പെരുപ്പം അനുസരിച്ച് വീതി കൂട്ടുകയോ, പുതിയ പാതകള്‍ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. ഉള്ള റോഡുകള്‍ വഴിയോരകച്ചവടക്കാരും ഇതര വ്യാപാര സ്ഥാപനങ്ങളും കയ്യേറി. ആലപ്പുഴയിലെ പുതിയ സ്വകാര്യ ബസ് സ്റ്റാന്‍ഡ് അനുവദിച്ചിരിക്കുന്ന റൂട്ടുകളില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരം അകലെയാണ്. ഈ ദൂരം ഉള്‍പ്പെടുത്തി പുതിയ സമയക്രമം ഏര്‍പ്പെടുത്താന്‍ സ്വകാര്യ ബുടമകള് അധികൃതരോട് അഭ്യര്‍ത്ഥിച്ചിട്ടും ചെവിക്കൊണ്ടില്ല.
യഥാര്‍ത്ഥ കാരണങ്ങള്‍ക്ക് പരിഹാരം കാണാതെ റൂട്ടുമാറ്റി ഓടിച്ചുവെന്ന പേരില്‍ പിഴചുമത്താനും അഴിമതിക്ക് പുതിയ പഴുതുകള്‍ കണ്ടെത്തി പണം പിടുങ്ങാനുമാണ് ഉദ്യോഗസ്ഥര്‍ക്ക് താത്പര്യമെന്ന് കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യനും സെക്രട്ടറി എസ്. നവാസും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: