വടക്കാഞ്ചേരി: കര്‍മ്മരംഗത്ത് പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്ത് മുന്നേറാന്‍ തന്നെ പ്രാപ്തമാക്കിയത് ഭഗവത്ഗീത ശ്ലോകങ്ങളാണെന്ന് മെട്രോ ഉപദേഷ്ടാവ് ഇ. ശ്രീധരന്. കര്മോന്മുഖമായ സമൂഹം സൃഷ്ടിക്കപ്പെടുവാന്‍ ഗീതാപഠനം അനിവാര്യമാണ്. പാര്‍ളിക്കാട് വേദ വ്യാസ ഭവനില്‍ ശതാഭിഷിക്തനായ സ്വാമി ഭൂമാനന്ദതീര്‍ത്ഥയുടെ സമാദരണ ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജ്ഞാനയജ്ഞ പ്രചരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സ്വാമി ഭൂമാനന്ദ തീര്‍ത്ഥ. ദ്രവ്യയജ്ഞത്തേക്കാള്‍ പ്രാധാന്യമാണ് ജ്ഞാനയജ്ഞം. ഒരുമിച്ച് ചിന്തിക്കുക, ഒരുമിച്ച് കൂടുക എന്നത് ഭാരതത്തിന്റെ സാംസ്കാരിക വൈശിഷ്ഠ്യമാണ്.
ഇതില്‍ നിന്നാണ് സ്വതന്ത്ര്യ ചിന്തനം ഉണ്ടായതെന്നും തനിക്ക് നല്കിയ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി സ്വാമി ഭൂമാനന്ദ തീര്‍ത്ഥ പറഞ്ഞു.
വേദ വ്യാസ ഭവനില്‍ നടന്ന ചടങ്ങില്‍ സ്വാമിയെ സംബന്ധിച്ചുള്ള സംക്ഷിപ്ത ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു.
സ്വാമി ഭൂമാനന്ദതീര്‍ത്ഥ, സാധു പ്രൊഫ.പി.എസ്.പത്മനാഭന്, ഡോ.മഹിത വര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു. ഭഗവത്ഗീതയുടെ ജീവിത വ്യാഖ്യാനം എന്ന വിഷയത്തില്‍ എ.കെ.ബി.നായര്‍ പ്രബന്ധസഭ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: