ഏറ്റുമാനൂര്‍: പേരൂര്‍കാവ് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തിത്തുറന്നു തിരുവാഭരണവും, വെള്ളി പാത്രവും ,താലിയും മോഷണം നടത്തിയ പേരുര് കണ്ടംചിറ കവലയില്‍ വാടകക്കു താമസിക്കുന്ന മാടപ്പാട് പാലക്കം തുണ്ടത്തില്‍ രൂപേഷ് (34) അറസ്റ്റില്‍.
മേസ്തിരി പണിക്കാരനാണ് രൂപേഷ് കണ്ടംചിറ കവലയില്‍ എണ്ണ പറ്റിയ ചില്ലറനാണയങ്ങള്‍ കൊടുത്തു സാധനങ്ങള്‍ വാങ്ങുകയും, എണ്ണയും മഞ്ഞള്‍ പറ്റിയ നോട്ടുകള്‍ കൊടുക്കുകയും ചെയ്തതിനെ തുടര്‍ന്നു സംശയം തോന്നിയ കടക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്നു പോലീസ് രണ്ടുദിവസമായി നിരീക്ഷിച്ചതിനു ശേഷമാണ് കസ്റ്റഡിയില്‍ എടുത്തത്. ശ്രീകോവിലില്‍ നിന്നും എടുത്ത മാല സംക്രാന്തിയിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയംവച്ച് 13,000 രൂപവാങ്ങി. പിറ്റേന്ന്തന്നെ മാല തിരിച്ചെടുത്ത് പഴയ സ്വര്‍ണ്ണമെടുക്കുന്ന കടയില്‍ 15350രൂപക്ക് വിറ്റു.
വെള്ളിക്കുടം, സ്വര്‍ണ്ണ താലി ,ഏലസ്സുകള്‍ തുടങ്ങിയവ ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നും കണ്ടടുത്തു.’ തെളിവെടുപ്പിനു പേരുര്കാവ് ഭഗവതി ക്ഷേത്രത്തില്‍ കൊണ്ടുവന്നപ്പോള്‍ ക്ഷേത്രത്തിനുള്ളില്‍ ശ്രീകോവിലിന് അടുത്തുള്ള ചെറിയ കിണറ്റില്‍ നിന്ന് ശ്രീകോവിലിന്റെ താഴ് തുറക്കുന്നതിനു ഉപയോഗിച്ച കമ്പിക്കക്ഷണം കണ്ടെടുത്തു.
കണ്ടംചിറ എസ്എന്‍ഡിപി അമ്പലത്തിലെ ഭണ്ഡാരം കുത്തി തുറന്നത്, പുന്നത്തുറ കക്കയം കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ തുറന്നു മോഷണം നടത്തിയത്, മണിമലക്കാവ് ക്ഷേത്രത്തില്‍ കാണിക്കവഞ്ചി തുറന്നു മോഷണം നടത്തിയത്, പേരുര്ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മൂന്നു തവണ നടത്തിയ മോഷണം നടത്തിയത്ഇയാളാണെന്ന് പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: