ചവറ: ലൈംഗിക പീഡന ശ്രമത്തിനിടെ പെണ്‍കുട്ടി അവയവും ഛേദിച്ച എസ്ജി ഹരികുമാര്‍ സ്വയം പ്രഖ്യാപിത സ്വാമി. തീര്‍ത്ഥപാദ പരമ്പരയില്‍ നിന്ന് ഇയാള്‍ക്ക് സന്യാസം നല്‍കിയിരുന്നില്ല.
എറണാകുളം കോലഞ്ചേരി സ്വദേശിയായ ഹരി 15 വര്‍ഷം മുമ്പാണ് പന്മന ആശ്രമത്തില്‍ കൈവല്യാനന്ദ സ്വാമികള്ക്കരികേ വേദ പഠനത്തിനെന്ന പേരില്‍ എത്തിയത്. ആശ്രമത്തില്‍ താമസിച്ചായിരുന്നു പഠനം.
ഒന്നരവര്‍ഷം കഴിഞ്ഞ് പഠനം പകുതിയാക്കി ആശ്രമത്തില്‍ നിന്നും പോകുകയായിരുന്നു. തുടര്‍ന്ന് കേരളത്തിന് പുറത്തുപോയി വന്ന ഹരി കാഷായ വസ്ത്രങ്ങള്‍ ധരിച്ച് ഗംഗേശാനന്ദ തീര്ത്ഥപാദരെന്ന് പേര് മാറ്റി. കോലഞ്ചേരിയിലും വൈറ്റിലയിലും ഹോട്ടല്‍ ബിസിനസ് നടത്തി. എറണാകുളത്ത് വടയമ്പാടിയിലുള്ള ചട്ടമ്പി സ്വാമി ആശ്രമത്തിലെ സ്വത്ത് തര്‍ക്കത്തിലും തിരുവനന്തപുരം കണ്ണമ്മൂലയില്‍ ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലത്തുണ്ടായ സമരത്തിലും സ്വയംപ്രഖ്യാപിത നേതാവായി.
കണ്ണമ്മൂലയില്‍ സമരത്തിനിടെ മണ്ണണ്ണ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് ഹരിക്ക് ഏറെ വാര്‍ത്താപ്രാധാന്യവും നേടിക്കൊടുത്തു. 15 വര്‍ഷം മുമ്പ് പന്മന ആശ്രമത്തില്‍ നിന്ന് പോയ ഹരി പഠനം നടത്തിയ കാലത്ത് ഉണ്ടാക്കിയ വോട്ടര്‍ ഐഡി ഉപയോഗിച്ചാണ് പലയിടത്തും ഇയാള്‍ പരിചയപ്പെട്ടത്. ഇതിന്റെ മറപിടിച്ചാണ് ആശ്രമത്തിലെ അന്തേവാസിയായ സ്വാമി പീഡനത്തില്‍ പിടിക്കപ്പെട്ടുവെന്ന നിലയില്‍ ഇന്നലെ രാവിലെ മുതല്‍ ചാനലുകള്‍ പ്രചരിപ്പിച്ചത്.
നിയമപരിരക്ഷ ഉറപ്പുവരുത്തും: വനിതാ കമ്മീഷന്
തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ നേരിട്ട പെണ്‍കുട്ടിക്ക് നിയമപരിരക്ഷ ഉറപ്പുവരുത്തുന്നതിന് എല്ലാ സഹായവും ചെയ്യുമെന്ന് വനിതാ കമ്മീഷന്. പെണ്‍കുട്ടിക്ക് മാനസിക സമ്മര്‍ദങ്ങളെ അതിജീവിക്കാനാകുംവിധം ആശ്വാസ നടപടികള്‍ കൈക്കൊള്ളും. സംഭവത്തില്‍ കമ്മീഷന് സ്വമേധയാ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: