കടുത്തുരുത്തി: വൈക്കം -പെരുവ റോഡില്‍ കാടുകയറിയ റോഡ് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. വൈക്കം-തെടുപുഴ റോഡില്‍ തുറുവേലിപാലത്തിലാണ് റോഡിന് ഇരുവശവും കാട് കയറികിടക്കുന്നത്. പാടത്തിന്റെ നടുവിലൂടെയുളള റോഡിന്റെ ഇരുവശവും കാട് കയരിയതുമൂലം ഇഴ ജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.
ഇതുമൂലം വേലിയാങ്കര, മാവളത്ത്കുഴി ഭാഗത്തേക്ക് കാല്‍നടയാത്രക്കാര്‍ പേടിച്ചാണ് വഴി നടക്കുന്നത്. കാട് കയറി കിടക്കുന്നത് മൂലം ഇവിടം മാലിന്യ നിക്ഷേപകേന്ദ്രമാവുമായിട്ടുണ്ട്. മാലിന്യ നിക്ഷേപം മൂലം തെരുവ് നായകളുടെ ശല്യവും വര്‍ദ്ധിച്ചിട്ടുണ്ട്. കാറ്ററിംങ് സ്ഥാപനങ്ങളിലെ മാലിന്യമാണ് ഇവിടെ കൂടുതലായും നിക്ഷേപിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളില്‍ കാട് വെട്ടി തെളിച്ചിരുന്നു. എന്നാല്‍ ഇത്തവണ പഞ്ചായത്തും കാട് വെട്ടിതെളിക്കുവാന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: