രാമപുരം: ഉത്പാദന മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള വാര്‍ഷിക പദ്ധതിക്ക് രാമപുരം പഞ്ചായത്ത് വികസന സെമിനാറില്‍ അംഗീകാരം. നെല്‍ കര്‍ഷകര്‍ക്ക് സബ്സിഡി 7.5 ലക്ഷം, പച്ചക്കറി വികസനത്തിന് മൂന്ന് ലക്ഷം, വാഴകൃഷി പ്രോത്സാഹനത്തിന് മൂന്ന് ലക്ഷം, കാര്‍ഷിക യന്ത്രവത്കരണത്തിന് ആറ് ലക്ഷം, പുരയിട കൃഷി പ്രോത്സാഹനത്തിന് 2.5 ലക്ഷം ഉള്‍പ്പടെ 22 ലക്ഷം രൂപയുടെ പദ്ധതികള്‍ കാര്‍ഷിക മേഖലയില്‍ രൂപപ്പെടുത്തി.
ക്ഷീര കര്‍ഷകര്‍ക്ക് പാല്‍വില ഇന്‍സെന്റീവ് ഇനത്തില്‍ 20 ലക്ഷം രൂപയും, കന്നുകുട്ടി പരിപാലനത്തിനായി ആറ് ലക്ഷം രൂപയും ഉള്‍പ്പെടുത്തിയ പദ്ധതികള്‍ രൂപീകരിച്ചു.
കാര്‍ഷിക വിപണന മുന്നേറ്റത്തിനായി ഇക്കോ ഷോപ്പ് നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 55 ലക്ഷം, മാലിന്യ സംസ്കരണത്തിന് 18.5 ലക്ഷം രൂപയുടെ പ്രോജക്ടുകള്‍, ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് 11 ലക്ഷം, പ്ലാസ്റ്റിക്ക് നിരോധനം മുന്നില്‍ കണ്ടുള്ള വനിത ഘടക പദ്ധതികള്‍ക്ക് 22 ലക്ഷം, സ്ട്രീറ്റ് ലൈറ്റുകള്‍ക്കായി അഞ്ച് ലക്ഷം, സാന്ത്വനം പാലിയേറ്റീവ് കെയര്‍ പദ്ധതികള്‍ക്ക് 11 ലക്ഷം, മരുന്ന്, കുടിവെള്ളം, സ്കൂള്‍, അംഗന്‍വാടികള്‍ എന്നിവയ്ക്ക് 60 ലക്ഷം, ഭവന പുനരുദ്ധാരണത്തിനായി 20 ലക്ഷം, ഗ്രാമീണ റോഡുകളുടെ നവീകരണത്തിനും നിര്മ്മാണത്തിനുമായ 1.77 കോടി രൂപ, പട്ടിക ജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് 32 ലക്ഷം രൂപയും ഉള്‍പ്പെടുത്തിയാണ് കരട് പദ്ധതി തയ്യാറാക്കിയാണ് വികസന സെമിനാര്‍ രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് കിഴക്കേക്കര ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: