കാസര്‍കോട്: പ്രമുഖ നാടക പ്രവര്ത്തകന് അണങ്കൂര്‍, കാപ്പിവളപ്പിലെ പി.മുരഹരി(46) അന്തരിച്ചു. ചന്തു-ശാരദ ദമ്പതികളുടെ മകനായി ജനിച്ച മുരഹരി പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രമത്ത് മകനും രാജേന്ദ്രന്, കിരണ്‍, സന്ധ്യ സഹോദരങ്ങളുമാണ്.
കാസര്‍കോട്ടെ പ്രധാന നാടകക്കൂട്ടായ്മയായ ഭഗഡിനാടു കലാവിദറു’വിലൂടെയാണ് നാടക രംഗത്തെത്തിയത്. പിന്നീട് യവനിക കാസര്‍കോട്, നടന, അപൂര്‍വ്വ കലാവിദറു എന്നീ നാടക സംഘങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചു. കര്‍ണ്ണാടകയിലെ പ്രശസ്തമായ നീനാസത്തില് നിന്ന് നാടകത്തില്‍ ശാസ്ത്രീയ പരിശീലനം നേടിയ മുരഹരി നിരവധി തുളു, കന്നഡ, മലയാളം നാടകങ്ങളുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞപ്പോഴും നാടക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നാലുവര്‍ഷമായി മംഗഌരു കേന്ദ്രീകരിച്ചായിരുന്നു നാടകപ്രവര്‍ത്തനം. മൂടംബയലില്‍ പ്രവര്‍ത്തിക്കുന്ന ജനപദനാടക സംഘത്തിന്റെ ശബ്ദവും വെളിച്ചവുമായിരുന്നു മുരഹരി.
തീയേറ്ററിനെ കുറിച്ച് പഠിക്കുന്ന സ്കൂള്‍കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രധാന ആശ്രയകേന്ദ്രമാണിത്. അഭിനയത്തിനും സംവിധാനത്തിനും പുറമെ വസ്ത്രാലങ്കാരം കലാസംവിധാന രംഗത്തും മുരഹരി ഏറെ ശ്രദ്ധിക്കപ്പെട്ടു. പാഴ്വസ്തുക്കള് കൊണ്ട് നാടക സാമഗ്രികള്‍ നിമിഷനേരം കൊണ്ട് നിര്‍മ്മിക്കാനുള്ള പ്രത്യേക കഴിവും മുരഹരിക്കുണ്ടായിരുന്നു. തിരക്കഥാരംഗത്തും സജീവമായിരുന്നു. കാസര്‍കോട് കേന്ദ്രീകരിച്ച് ചിത്രീകരിച്ച ഭകാവള’ എന്ന ഡോക്യുമെന്ററിയില്‍ ശ്രദ്ധേയമായ റോള്‍ കൈകാര്യം ചെയ്തിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന ദേശീയ നാടകോത്സവമടക്കം നിരവധി നാടക കളരികളിലും നാടക ഉത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്. നാടക രംഗത്തെ പ്രമുഖരുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന മുരഹരി നല്ലൊരു സുഹൃദ്ബന്ധത്തിനും ഉടമയായിരുന്നു. നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ മുരഹരിയെ ജില്ലാ ഭരണകൂടം ആദരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: