ഗാംഗ്ടോക്: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ചൈനയുടെ അതിര്‍ത്തി കയ്യേറ്റത്തില്‍ അതീവ ജാഗ്രത വേണം. ജമ്മു കശ്മീർ, ഹിമാചല്‍പ്രദേശ്, സിക്കിം, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണു രാജ്നാഥ് സിംഗ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
3,488 കിലോമീറ്റര്‍ ചുറ്റളവിലാണ് ഇന്ത്യ-ചൈന അതിര്‍ത്തി. കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഇന്ത്യന്‍ അതിര്‍ത്തി കൈയേറാന്‍ ചൈനീസ് പട്ടാളം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പലപ്പോഴും സൈന്യങ്ങള്‍ മുഖാമുഖം എത്താറുണ്ട്. നിലവിലുള്ള സൈനിക സംവിധാനത്തിലൂടെ യുദ്ധം പലപ്പോഴും ഒഴിവായി പോവുകയാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: